Showing posts with label എ.ബി.കെ. മണ്ടായി. Show all posts
Showing posts with label എ.ബി.കെ. മണ്ടായി. Show all posts

Thursday, December 5, 2013

പ്രണയം നിലക്കില്ലൊരിക്കലും:- കവിത

Abk Mandayi Kdr

Create your badge

നടന്ന് കയറാൻ പടികളില്ലെൻ മുന്നിലെന്ന..
വ്യാകുലമാം ചിന്തയോടെ മ്ലാനനായ്...
ആകാശ കോണിലെവിടെയോ....
അലയുന്ന ശ്വേത മേഘം പോൽ...
കടിഞ്ഞാണില്ലാതലയുന്ന അശ്വം പോൽ...
എൻ മനസ്സപ്പോഴും ഉരുവിട്ടു പോൽ...
നീയേകനാണീ പാർത്തലത്തിനു ഭാരമായ്.
ആകാശ നീലിമക്ക് ഒരു പ്രണയിനിയുടെ....
ഭാവമുണ്ടെന്നൊരു കാലം നിനച്ചു ഞാൻ...
ഇന്നോ... വരണ്ടുണങ്ങിയ മരുഭൂ പോൽ...
വറ്റി വരണ്ട് പോയ് ആ പ്രണയമീ ഹൃത്തിൽ.

ഇത്രമേൽ ആന്തോളനം സൃഷ്ടിക്കുന്നുവോ....
ഈ പ്രണയ വിരഹത്തിൻ താപം.
പ്രണയ പരവശനാമെന്നിലന്നെല്ലാം...
എത്ര പുളകിതമാക്കിയെന്നിലെന്നും.

എന്തൊരഴകായിരുന്നന്നീ ....
പുഴയോരാത്തെ മണൽപ്പരപ്പിനു...
എന്തൊരിമ്പമായിരുന്നന്നാ....
കുയിലിൻറെ നാദത്തിനു...
പ്രണയത്തിൻ സുഗന്ധമേറി...
വരുന്നാ മന്ദമാരുതെൻറേ..
തഴുകലിൽ എല്ലാം മറന്ന് ഞാൻ...
കണ്ണിമകൾ പൂട്ടി അവൾ....
മടിത്തട്ടിൽ നിദ്രപൂണ്ടിരുന്നു.

പ്രണയം.... അതൊരു മാസ്മരം....
എന്നും ആനന്ദമേകുമൊരു....
മാന്ത്രിക തംബുരു പോലിന്നും...

പ്രണയം.... നഷ്ടമായാലോ....
തകരുമൊരു ജീവിത ഗാഥ....
ചിലർ ഒരു മുഴം കയറിലൊതിക്കിടും...
പ്രണയ നഷ്ടം...

Tuesday, November 12, 2013

മുഹറം (ആശുറാഹ്) പത്തിൻറെ പ്രാധാന്യം : ലേഖനം.

Abk Mandayi Kdr

Create your badge


അറബി കലണ്ടറിലെ ആദ്യമാസമാണു മുഹറ മാസം. ഈ മാസത്തിലെ പത്തിനു വളരെ പ്രാധാന്യത്തോടെ ലോക മുസ്ലീം സമൂഹം വ്രതമനുഷ്ടിച്ച ദൈവ പ്രീതി നേടുന്നു. എന്നാൽ, ഈ ദിനം മുസ്ലീം സമൂഹം വ്രതം തുടങ്ങുന്നതിനു മുൻപേ വളരെ പ്രാധാന്യ പൂർവ്വം ലോക ജൂതസമൂഹവും ആഘോഷിക്കുന്നു. അത് പോലെ തന്നെ മുസ്ലീം സമൂഹത്തിലെ മറ്റൊരു വിഭാഗമായ ഷിയാക്കളും മുഹറ മാസം തുടങ്ങുമ്പോഴെ മുഹറം ഏറെ ദുഃഖത്തോടെ കണ്ട് കൊണ്ട് കറുത്ത വസ്ത്രങ്ങൾ ധരിക്കുന്നു.

ചരിത്ര പശ്ചാത്തലം:-

മുഹറ മാസം മുസ്ലീങ്ങൾക്ക് യുദ്ധം നിഷിദ്ധമായ ചില മാസങ്ങളിൽ മുഹറവും ഉൾപ്പെടുന്നു. മുഹറം പത്തിനാണു ആദി മനുഷ്യരായ ആദമിനേയും, ഹവ്വയേയും സൃഷ്ടിച്ചത് , കൂടാതെ ദൈവം ഭൂമിയേയും ആകാശങ്ങളേയും സൃഷ്ടിച്ചതും ഈ ദിനത്തിലായിരുന്നു.

ഈ ദിനത്തിലാണു നൂഹ് നബി (നോഹ) യുടെ കപ്പൽ ജൂഡി കൊടുമുടിയിൽ അണഞ്ഞതും, പ്രവാചകൻ ഇബ്രാഹിം നബി (അബ്രഹാം) യെ നമ്രൂദ് തീജ്വാലയിൽ എറിഞ്ഞപ്പോൾ തീയ്യിനെ ശീതളിമ നൽകി അദ്ദേഹത്തെ രക്ഷിച്ചതും മുഹറം പത്തിനു തന്നെ.

ഇതിനു പുറമേ, ഖിബിത്തിയായിരുന്ന താനാണു ദൈവമെന്ന് സ്വയം പ്രഖ്യാപിക്കുകയും അഹങ്കരിക്കുകയും ചെയ്ത ഫിർ ഔൻ (ഫറോവ) ചക്രവർത്തി , പ്രവാചകൻ മോശയെ വധിക്കാനായി ശ്രമിച്ചപ്പോൾ പ്രവാചകൻ മൂസ (മോശ) ഈജിപ്തിലെ നൈൽ നദിയിലേക്കിറങ്ങി നദിയെ തൻറെ കൈവശം എപ്പോഴും സൂക്ഷിക്കുമായിരുന്ന വടി കൊണ്ടടിച്ചപ്പോൾ നൈൽ നദി പിളരുകയും മൂസ നബിയും അനുയായികളും നൈൽ അനായാസം കടന്നപ്പോൾ മൂസ നബിയെ വധിക്കാനായി പിൻ തുടർന്ന ഫിർ ഔൻ (ഫറോവ ) ചക്രവർത്തിയും ,പടയാളികളും നൈൽ നദിയിൽ മുങ്ങി മരിക്കുകയും ചെയ്തതും ഈ മുഹറം പത്തിനു തന്നെയാണു, ഇതിനെ അനുസ്മരിച്ച് കൊണ്ട് ദൈവത്തോടുള്ള നന്ദി സൂചകമായി ജൂത സമൂഹം മുഹറം പത്തിനു വ്രതം അനുഷ്ടിച്ച് പോരുന്നു. ഇതിനും പുറമേ...ഇസ്രയേൽ മക്കൾക്ക് ഒരിക്കൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ അവിടെ നിന്ന് പാലായനം ചെയ്ത് മദീനയിൽ എത്തിയതും ഈ മുഹറം പത്തിനായതിനാൽ ജൂതസമൂഹം ഈ ദിനം ആഘോഷമാക്കുന്നു.

പ്രവാചകൻ മുഹമ്മദ് (സ) യുടെ കാലത്ത് മദീനയിലെ ജൂതസമൂഹം മുഹറം പത്തിനു നോമ്പ് അനുഷ്ടിക്കുന്നത് മനസ്സിലാക്കിയ പ്രവാചകൻ പറഞ്ഞു. ജൂതസമൂഹത്തേക്കാളും അവരുടെ പ്രവാചകനായ മൂസയെ മാനിക്കുന്ന മുസ്ലീങ്ങൾ മുഹറം പത്തിനു മാത്രമല്ല മുഹറം ഒമ്പതിനും വ്രതം അനുഷ്ടിക്കാൻ അനുയായികളോട് കല്പിക്കുകയുണ്ടായി. അതിനെ തുടർന്ന് മുസ്ലീം ലോകം മുഹറം ഒമ്പതിനും, മുഹറം പത്തിനും രണ്ട് നാളുകളിൽ വ്രതം അനുഷ്ടിക്കാൻ തുടങ്ങി എന്നിരുന്നാലും ഏറ്റവും പ്രാധാന്യത്തോടെ നോമ്പ് അനുഷ്ടിക്കുന്നത് മുഹറം പത്തിനു തന്നെ.

മുഹറം പത്തിൻറെ ഒരു ദിനത്തെ വ്രതത്തിനു ഒരു വർഷം വ്രതം അനുഷ്ടിക്കുന്നതിനു തുല്ല്യമായ പ്രതിഫലം ഉണ്ടെത്രേ.

മുഹറത്തിനു ഷിയാ മുസ്ലിംങ്ങൾ നൽകുന്ന പ്രാധാന്യം മുഹറം പത്തിനായിരുന്നു പ്രവാചകൻറെ മകളുടെ പുത്രനായ ഹുസൈൻ (റ) ,
ഉമയ്യദ് ഭരണാധികാരിയായിരുന്ന യസീദ് ഒന്നാമന് അനുസരണ പ്രതിജ്ഞ നിരസിച്ച ഹുസൈൻ ബിൻ അലി കർബലയിൽ യസീദുമായി ഏറ്റുമുട്ടി രക്തസാക്ഷിത്വം വരിച്ചതും മുഹറം പത്തിനായിരുന്നു.

ഈ മുഹറം ദിനങ്ങളിൽ കൂടുതൽ ദാനധർമ്മങ്ങൾ നൽകാനും പ്രവാചകൻ മുഹമ്മദ്(സ) ജനങ്ങളോട് ഉണർത്തുന്നു.


Monday, November 4, 2013

ഒരു പുനർജ്ജന്മിയുടെ ഓർമ്മപ്പെടുത്തൽ : കവിത

Abk Mandayi Kdr

Create your badge


ഞാനൊരു ചുഴിലകപ്പെട്ടുവോ????
അഗാധമാം ഗർത്തത്തിൽ വീണുവോ????!!!
ഞാൻ സ്വർഗ്ഗീയാനുഭൂതിയിലോ ????!!!!
സുന്ദരമാം ഒരു ലോകത്തെത്തിപ്പെട്ടുവോ..???!!!!

എനിക്കെല്ലാം നേടുവാനുള്ള....
കരുത്ത് ലഭിച്ചുവോ....??!!!
ഞാൻ ഭൂമിയിലെല്ലാവരേയും കാണുന്നു....
അവരെ ഞാൻ മാടിവിളിക്കുന്നു...
അവരെന്നിൽ നിന്നകന്ന് പോകുന്നു...
ഞാനവരെ ഉച്ചൈസ്ഥരം നീട്ടി വിളിച്ചു.

വന്നവരെല്ലാം മൂക്കത്ത് വിരൽ വെക്കുന്നു...
ചിലർ കഷ്ടമായി പോയെന്ന് ചൊല്ലുന്നു....
എൻറെ മാതാപിതാക്കൾ മാത്രം...
എന്നരികിലിരുന്ന് വിലപിക്കുന്നു.

ഞാനവരോട് താണുകേണു ....
മാപ്പിനായി ഇരക്കുന്നു....
ഞാൻ ചെയ്തത് തെറ്റാണെന്നറി...
യിച്ചിട്ടും അവർ വിലാപം തുടരുന്നു.

അമ്മയറിയാതെ ഇരുചക്രവാഹന.....
താക്കോൽ കട്ടെടുത്തിട്ട് ....
പറക്കുകയായിരുന്നു ഞാൻ....
ലക്ഷ്യമേതുമില്ലാതെ വെറുമൊരു...
കൌമാര കൌതുകത്തിനായ്.

പാഞ്ഞടുത്തൊരു മണൽ ലോറി...
ക്കടിയിൽ തെന്നി വീണു ഞാൻ.....
ഞാനെത്തിയതോ ആ അഗാധമാം....
ഗർത്തത്തിലോ ചുഴിയിലോ....
ദിനങ്ങൾ ... മാസങ്ങൾ എൻ മസ്തിഷ്ക്കം...
സുഖസുഷുപ്തിയിൽ ആണ്ട് കിടന്നുവോ?

ഇന്ന് ഞാൻ മുന്നിൽ കാണുന്നു...
ആ മണൽ കയറ്റിയ വണ്ടിയുടെ...
ക്രൂരമാം മുഖം.... എന്നെ ....
മറ്റൊരു ലോകത്തെ പരിചയ....
പ്പെടുത്തിയ എൻറെ വാഹനവും.

സർക്കാരധികാര പത്രം ഇല്ലാതെ...
കൌമാര ചാപല്ല്യത്തിൽ ഞാൻ...
ചെയ്തു പോയൊരു ബാലിശം.

ഇന്ന്...............................................
ഞാൻ മുതിർന്നോരു പുരുഷൻ...
മായിക ലോകത്ത് നിന്ന് .....
തിരികെയെത്തിയ പക്വമാർന്ന...
മനുഷ്യൻ ... അതിവേഗമില്ലാതെ..
വാഹനം ഓടിക്കുമൊരു ...
പുനർജ്ജന്മി പക്വമതി.

നഷ്ട പ്രണയം : കവിത.

Abk Mandayi Kdr

Create your badge


ചരല്പാതയിൽ നഗ്നപാദനായ്....
നടന്നു ഞാനന്നൊരേകാകിയായ്..
ചരൽ കല്ലിൻറെ കൂർത്തപല്ലുകൾ...
എൻ പാദത്തെ കുത്തി നോവിച്ചതറിയാതെ.

ചരമമടഞ്ഞൊരു പ്രണയഗീതത്തെ....
അയവിറക്കി നടന്നു ഞാനൊരു ഗോവ് പോൽ...
എത്ര മൃതിയടഞ്ഞാലുമാ സ്മരണകൾ...
ആജാനേയം പോൽ പാഞ്ഞടുത്തിടും ഹൃത്തിൽ.

പടിഞ്ഞാറു ദിക്കിൽ കുങ്കുമം ചാർത്തി....
തോയാകരത്തിൽ മുങ്ങാനൊരുങ്ങുന്നൊരർക്കനെ...
നെഞ്ചോട് ചേർക്കുവാൻ വെമ്പിടുന്നൊരു...
ചെങ്കടലിൻറെ പ്രണയ ചാതുര്യം പോൽ.

കലാലയ വാതിലിൽ കണ്മിഴിയാലെ...
മയക്കിയന്നന്നെ .... ഹൃദയക്കൂട്ടിലടച്ചു....
പല നാളുകളിൽ പ്രണയമന്ത്രമോതിയെൻ..
പഠനത്തെ കാരാഗൃഹത്തിലാക്കി.

നാലു മരത്തൂണാൽ ചാഞ്ഞ് നിൽക്കുമെൻ...
മഴചോർന്നൊലിക്കും ഓലക്കൂരക്ക് ബദലായ്....
മനസ്സിൽ കോട്ടക്കെട്ടിയവൾ എൻ ഗൃഹമൊരു....                                 നൃപഗൃഹമായ് നിനച്ചവളെന്നിൽ രാഗിണിയായ്.

മെല്ലെയെൻ മനസ്സിൽ കൂട് കെട്ടി....
ലാലസിച്ചവളെന്നുമെന്നിൽ...
കലാലയ പടിയിറങ്ങി പോയവൾ...
പിന്നെയൊരുനാളും എന്നെയോർത്തില്ല.

ഇന്നും ഞാനവളെയെൻ താരുണ...
ഹൃത്തിലേറ്റുന്നെൻ അനുരാഗിണിയായ്...
പൊയ്പോയ വസന്തങ്ങൾ കൂടണയുമെന്ന്...
നിനച്ചു ഞാനലയുന്നീ ജനനിതൻ മാറിലൂടെ.
 

Sunday, September 22, 2013

ഈ കൊല്ലത്തെ ഓണം : കവിത

Abk Mandayi Kdr

Create your badge


നടു നിവർക്കാനാവുന്നില്ലയീ .....
ഉത്രാട നാളിലെ നാണയ ഭാരം ചുമന്നിട്ട്....
വിരൽ തുമ്പിലമ്മാനമാടുന്നുള്ളിക്ക്....
മഞ്ഞ ലോഹത്തേക്കാൾ തീവില.

ഒരു ചാക്ക് നാണയം പേറി....
ഞാൻ ചന്തയിൽ ചെന്നപ്പോൾ...
ഉള്ളികൾ പുഞ്ചിരിച്ചിരിക്കുന്നാ....
ചില്ലിട്ടലമാരയിൽ.

ഒരു റാത്തലുള്ളിക്കായ് ഞാൻ....
ആവശ്യപ്പെട്ടപ്പോൾ...
കടയിലെ തൊഴിലാളി...
ഊറി ചിരിക്കുന്നു...

ഇവനെന്തഹമ്മതിയെന്ന് ചൊല്ലി...
കെറുവിച്ചപ്പോൾ ......
അയ്യയ്യോ സാറെ പിണങ്ങല്ലേ സാറെ...
ഉള്ളി ഒരു റാത്തൽ വാങ്ങിയാലങ്ങയുടെ...
ചാക്കിലെ പണമെല്ലാം ആവിയായി പോയിടും.

മാവേലി നാടു വാണീടും കാലം...
മാനുഷരെല്ലാം ഒന്നു പോലെ...
ആപത്തെങ്ങാർക്കുമൊട്ടില്ല താനും.
എന്നൊന്നു ചൊല്ലുവാൻ.....
നാവ് സ്തംഭിച്ചു പോയെന്നുടെ.!!!!!
 
 
 

Tuesday, September 10, 2013

തല്ലി തകർത്ത ജീവിതങ്ങൾ : കവിത

Abk Mandayi Kdr

Create your badge

നനയുന്നെൻ കൺ തടം ആ ദാരുണ കാഴ്ച കണ്ട്......
വിങ്ങുന്നെൻ ഹൃത്തടം അറുത്തിട്ടൊരു അജം പോൽ....
എന്നിട്ടുമെന്തെ ഇവരുടെ കണ്ണിൽ ....
നിണപ്പാടുകൾ മിന്നി മറയാത്തത്????

ഒരു ഗ്രാമത്തിൻ വിങ്ങലുകൾ .... തേങ്ങലുകൾ.....
കണ്ടില്ലെന്ന് നടിച്ച് എന്നിട്ടും നെട്ടോട്ടമോടുന്നു....
ആ നാലു ചക്രശകടം നിയന്ത്രണമില്ലാതെ....
നാലു ചക്രത്തിനായ് ത്രസിക്കുന്നവർ കൈകൾ.

ഹാ... കഷ്ടമേ മാളികപ്പുറത്തിരിക്കും....
ബസ്സു മുതലാളിമാരറിയുന്നോ.....
പറന്ന് പോയ ആ ജീവനുകളുടെ....
കൂടപ്പിറപ്പുകളെ... മാതാപിതാക്കളെ...

അങ്ങകളെ മണലാരണ്യത്തിൽ......
മനസ്സും ശരീരവുമുരുക്കുന്നയാ....
പാവം പ്രവാസികളുടെ......
മിഴിയിൽ നിന്നുധിരുമാ ....
നീർ ചാലുകളിൻ കൊടും ചൂടിൽ...

ആയിരം കാതങ്ങളകലെ....
വിരാചിക്കുമാ വാഹന....
നിയന്ത്രേതാവിൻ അരികത്തണഞ്ഞാൽ....
ചാമ്പലാക്കാൻ കഴിവുള്ള വണ്ണമാണാ...
കണ്ണീരിൻ തപമെന്നോർത്തീടുക.

എന്നിട്ടുമിവർക്ക് കൂസലില്ലാ...
നെട്ടോട്ടമോടുമ്പോൾ....
വേഗത നിയന്ത്രിക്കാൻ ശാസിക്കുമാ....
അധികാരി വർഗ്ഗത്തെ.....
സമരമുറകൊണ്ട് ഭീഷണിപ്പെടുത്തുന്നിവർ.

നാളെത്തെ വാഗ്ദാനങ്ങളായ്....
വിദ്യതേടാനിറങ്ങിയ പാവങ്ങ...
ളന്ത്യ യാത്ര ചൊല്ലി പറന്നു പോയകലെ...
കേഴുന്നീ പാവം നാട്ടുകാൾ നിങ്ങൾക്കായ്...
എന്നിട്ടുമില്ലയൊരു ചലനമാ....
കൊലയാളികൾക്ക്.

സഹതാപ തരംഗമൊന്നിനും....
പരിഹാരമാകില്ലൊരിക്കലും....
സ്ഥൈര്യമുള്ളരു സർക്കാർ...
സം‍വിധാനങ്ങളെന്നോർക്കുക നാം.

Wednesday, September 4, 2013

ഈ നാടിനേയും മനുഷ്യരേയും നാമെങ്ങനെ വിശ്വസിക്കും:- (ലേഖനം)

Abk Mandayi Kdr

Create your badge


സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിൻറേ പടിഞ്ഞാറെ തീരത്തുള്ള ഒരു ഗ്രാമത്തിൽ ഈ അടുത്തിടെ നടന്ന ഒരു സംഭവം , വിദ്യാഭ്യാസവും നല്ല തൊഴിലും എടുത്തിരുന്ന ഒരു യുവാവ്, കണ്ടാൽ സുമുഖൻ കുടുംബവും നല്ല തറവാടിത്തവും, കുലീനതയിലും കഴിയുന്നവർ. എന്നിട്ടും ഈ ചെറുപ്പക്കാരൻ ചെയ്തത് നാടിനേയും നാട്ടുകാരേയും വഞ്ചിക്കുന്ന തരത്തിലായി പോയി. നാളെ ഒരു കൈസഹായം മറ്റൊരാൾക്ക് നൽകേണ്ട മനുഷ്യർ ഒന്നടങ്കം ഇനി സത്യമായാൽ കൂടി അവിശ്വസിക്കുന്ന ഒരു അവസ്ഥ സംജാതമാക്കിയില്ലേ???!!!!!!!!!!

സംഭവം ഇങ്ങനെ:- ചെറുപ്പക്കാരൻ സാമാന്യം തരക്കേടില്ലാതെ ബിൽഡിംങ്ങ് കോൺ ട്രാക്ക് പണികൾ നടത്തിയിരുന്ന വ്യക്തി വിവരവും, വിദ്യാഭ്യാസവും വേണ്ടതിലേറെ, അതിനും പുറമേ നല്ല ഭക്തനാണെന്ന നാട്യവും (ഈ നാട്യം ജനങ്ങൾ മനസ്സിലാക്കിയത് തട്ടിപ്പ് അറിഞ്ഞതിനു ശേഷമാണെന്ന് മാത്രം). ചെയ്തിരുന്ന ഏതോ വർക്കിൽ കൂറേ പണം പത്ത് ലക്ഷത്തിലേറെ പോയെന്ന് നാട്ടുകാരുടെ ഭാഷ്യം. സംഭവം സത്യമാണ് കോൺ ട്രാക്റ്റ് വർക്കുകൾ നിന്നു. ആളെ കുറച്ച് ദിവസങ്ങൾ നാട്ടിൽ കാണാതെയായി.

പിന്നെ, ഈ ചെറുപ്പക്കാരനനെ നാട്ടുകാർ കാണുന്നത് കഴിഞ്ഞ നോമ്പുകാലത്താണു. പള്ളിയിൽ തറാവീഹ് നമസ്ക്കാരങ്ങൾക്ക് വന്നിരുന്നു. വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. എന്ത് പറ്റിയെന്ന് തിരക്കിയ അഭ്യുദയ കാംക്ഷികളോട് ചെറുപ്പക്കാൻ പറഞ്ഞു “ ഞാൻ കുറേ ദിവസമായി തിരുവനന്തപുരം റീജനൽ കാൻസർ സെൻററിലായിരുന്നെന്നും, കീമോ കഴിഞ്ഞ് ഇപ്പോൾ വന്നതാണെന്നും പറഞ്ഞു. ആളെ കണ്ടാലും കീമോ കഴിഞ്ഞതാണെന്നേ പറയു, അത്രക്കും ഭംഗിയായി മൂടി പൊഴിഞ്ഞു പോയ പരുവത്തിലായിരുന്നു, കക്ഷിയുടെ തലയും, പുരികവുമെല്ലാം. ജനങ്ങൾ ചെറുപ്പക്കാരൻ പറഞ്ഞത് വിശ്വസിക്കുകയും തന്നിമിത്തം സഹതാപ തരംഗങ്ങൾ ഒഴുകുകയും ചെയ്തു. ചെറുപ്പക്കാരൻ കടം വാങ്ങിയത് കിട്ടാനുള്ളവർ പോലും അയാളുടെ അവസ്ഥ കണ്ട് പണം തിരികെ വാങ്ങേണ്ടെന്നും, കൂടുതൽ സഹായങ്ങൾ അവരും മറ്റു നാട്ടുകാരും ചെയ്തു. ഏകദേശം പത്ത് ലക്ഷത്തിലേറെ പണം പള്ളിയിൽ വരുന്ന വിശ്വാസികളും, നാട്ടുകാരും നൽകി. ചെറുപ്പക്കാരൻ ഇടക്കിടെ നാട്ടിൽ നിന്ന് കാണാതെയാകും, അന്വേഷിക്കുന്ന നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞു താൻ ചികിത്സാർത്ഥം പോയതെന്നും വരുമ്പോൾ കീമോ ചെയ്ത എല്ലാ ഭാവങ്ങളും പ്രകടമായിരുന്നു.

ചെറുപ്പക്കാരൻറെ ഈ അവസ്ഥ കണ്ട് സ്വാഭവികമായും എന്നും മനസ്സലിയുന്നവരാണല്ലോ പ്രവാസികളായ ഗൾഫുകാർ. ഇപ്രാവശ്യം അത് തെറ്റിയില്ല. ചെറുപ്പക്കാരൻറെ ചികിത്സ മുഴുവനും ചെയ്യാമെന്നേറ്റ് ചില പ്രവാസി സുഹൃത്തുക്കൾ മുന്നോട്ടെത്തി. അവർ യുവാവിൻറെ തിരുവനന്തപുരം ആർ.സി.സി.യിലെ ചികിത്സാ ഫയൽ കോപ്പി വാങ്ങി, തിരുവനന്തപുരത്ത് ഡോക്ടർക്ക് വിളിച്ചു. ഫയൽ നമ്പർ പറഞ്ഞപ്പോൾ അവർ പേരു ചോദിച്ചപ്പോൾ കക്ഷിയുടെ പേരു പറഞ്ഞപ്പോൾ ആശുപത്രി ജീവനക്കാർ പറഞ്ഞു “ നിങ്ങൾ പറയുന്ന ഫയൽ നമ്പർ അതുൽ എന്ന വ്യക്തിയുടേതാണു നിങ്ങൾ നമ്പർ കൃത്യമായി പറയുവാൻ ആവശ്യപ്പെട്ടു. പ്രവാസി സുഹൃത്തുക്കൾ തിരിച്ചും മറിച്ചും നോക്കിയിട്ടും ഫയലിൽ അതുൽ എന്ന പേരു കണ്ടില്ല പകരം ഈ ചെറുപ്പക്കാരൻറേതായി കണ്ടു. ഫയലിൻറെ ഫോട്ടോ കോപ്പിയായതിനാൽ ഒറിജിനൽ തേടി തിരുവനന്തപുരത്തേക്ക് അന്വേഷണം നീണ്ടു. അതോടെ കള്ളിവെളിച്ചത്തായി ചെറുപ്പക്കാരൻ ആർ.സി.സിയിലെ ആരേയോ പിടിച്ച് അഥുലിൻറെ ഫയൽ കോപ്പി കരസ്ഥമാക്കി അഥുലിൻറെ പേരിനോട് സമമായ തൻറെ പേർ ചേർത്ത് ഫോട്ടോ കോപ്പി ശരിയാക്കിയെടുത്ത് തട്ടിപ്പ് നടത്തുകയായിരുന്നു. നാട്ടുകാരിൽ നിന്ന് സംഘടിപ്പിച്ച പണം ഇടക്കിടെ തിരുവനന്തപുരത്ത് പോയി ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച് സുഭിക്ഷമായി പുട്ടടിക്കുകയും ബ്യൂട്ടി പാർലറിൽ പോയി കീമോ ചെയ്ത രൂപത്തിൽ മുടിയും, പുരികവും ഷെയ്പ് ചെയ്ത് ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. തട്ടിപ്പ് പുറത്തായതോടേ യുവാവ് മുങ്ങിയിരിക്കയാണു. കടം കൊടുത്തവരും, പണം നൽകി സഹായിച്ചവരും, ധനസഹായ കമ്മറ്റിക്കാരും കടുത്ത അമർഷത്തിൽ കഴിയുന്നു.
ഇത്തരം തട്ടിപ്പ് സംഘങ്ങൾ നാട്ടിൽ വിലസുമ്പോൾ എങ്ങനെ യഥാർത്ഥ രോഗികളേയും, സഹായം ലഭിക്കേണ്ടവരേയും ജനങ്ങൾ സഹായിക്കും. ചൂട് വെള്ളത്തിൽ വീണ പൂച്ചയുടെ അവസ്ഥയല്ലേ നല്ലവരായ നാട്ടുകാർക്കും ആരേയും കണ്ണടച്ച് വിശ്വസിക്കുകയും സഹായ ഹസ്തം നീട്ടുകയും ചെയ്യുന്ന പാവം പ്രവാസികൾക്കുള്ളത്.

Monday, August 27, 2012

ഇങ്ങനേയും ഒരോണം - കവിത

മാവേലി പാതാളത്തിൽ നിന്ന്....
യാത്രയാരംഭിക്കാനായി മെതിയടി തേടുന്നു....
മഹാരാജനെ വരവേൽക്കാനായി ....
നാടും നാട്ടാരും ഒരുങ്ങി നിൽക്കുന്നു....
ഉപ്പേരി വറുക്കാനായിയമ്മമാർ.....
വെളിച്ചെണ്ണ കടയിൽ ക്യൂ നിൽക്കുന്നു...
ഉപ്പേരിക്കായ് കായ ലോറികളിൽ....
കയറ്റുന്നവനു ഉപ്പേരി തൻ രുചി നാവിലില്ല...
കായ കച്ചവടക്കാരൻ പണക്കൊതിയാൽ....
ശരീരത്തിൽ വിയർപ്പൊട്ടിയ ബനിയനിൽ....
കായക്കറ വകവെക്കാതെ കായ തൂക്കം....
അല്പം കൂട്ടുവാനൊരുമ്പെടുന്നു.

സർക്കാരുദ്ധ്യോഗസ്ഥന്മാർ പോക്കറ്റ്...
കാലിയാകുന്നതോർത്ത് വിലപിക്കുന്നു...
വിദേശ മദ്യഷാപ്പുകളിൽ മധുവിനായ്....
ക്യൂ അധികരിച്ചീടുന്നു....
ക്യൂവിൽ ക്ഷമയോടെ കാത്ത് നിൽക്കുന്നവരിൽ....
മനം നിറയെ ആ ചഷകം നുകരുന്ന ധന്യ...
നിമിഷമോർത്ത് കാനയിൽ നിന്ന് പറന്നുയരും...
കൊതുകിൽ കടിയറിയാതെ ദിവാസ്വപ്നത്തിൽ...
അണിയണിയായ് നിൽക്കവേ ...
ഒരു ബീഡീക്ക് തീകൊളുത്തി നിൽക്കുന്നു.

മാവേലിയെ വരവേൽക്കാനായ് ചാനലുകൾ....
സിനിമകൾ പെയ്തിറക്കുന്നു...
ഓണത്തപ്പനു പൂക്കൾ നൽകാൻ...
അമ്മമാർ വാസനയില്ലാ പ്ലാസ്റ്റിക്ക്...
പൂക്കൾക്കായ് നഗരം ചുറ്റുന്നു.

ഒരു കൊയ്ത്തുത്സവത്തിൻറെ ...
ഗതകാല സ്മരണയിൽ ഞാൻ....
മുഖപുസ്തകത്തിനു മുന്നിലിരുന്ന്.. 
ഓണം ആഘോഷിക്കുന്നു.























Abk Mandayi Kdr

Create your badge

Wednesday, July 11, 2012

അഹങ്കാരിയായ ആത്മാവ് - കവിത

ഞാൻ മരിച്ചിട്ടധികമായില്ലെന്നറിയുന്നു...
എൻ ശവക്കല്ലറക്ക് മുകളിൽ ഒരു കൂട്ടം....
വെളുത്ത മുല്ലപ്പൂക്കൾ ഇരുന്നെന്നോട്....
ഒരു കഥ ചൊല്ലുന്നത് ഞാൻ കേട്ടു.

ഈ പൂക്കൾ നിനക്കായർപ്പിച്ചതാരെന്ന്....
നീ കാണാതെ പോയതെന്താത്മാവെ?
എൻ ആത്മാവ് തെല്ലിളിഭ്യതയോടെ ചൊല്ലി...
ഞാൻ ഒരു ശരീരമായിരിക്കുമ്പോഴും....
ഞാനൊരഹങ്കാരിയായി വാണീ ഭുവിതിൽ.

അല്പം വിഷമം പൂണ്ട് ആ പൂ ചൊല്ലി....
നിന്നഹങ്കാരം നിന്നിൽ ശേഷിപ്പതായ്....
നിന്നെ കാർന്ന് തിന്നുന്നാ .....
പുഴുക്കളെ ന്നോട് ചൊല്ലുന്നു.

നിൻറേ നാവുകളിരുന്നാ പുഴുക്കൾ...
മാംസത്തിൻ രുചി നുണഞ്ഞപ്പോൾ...
നിൻ ധൃഷ്ടങ്ങാളാലവയെ അപ്പോഴും...
നീ ഞെരിച്ചമർത്തിയില്ലേ?

അത് കേട്ടാ ആത്മാവ് രോഷത്തോടെ....
ഞാനണിഞ്ഞത് ശുഭ്രവസ്ത്രമാണെന്നും...
വിലയേറിയ ഷൂവാണെന്നും....
ഞാൻ ഭൂവിതിൽ രാജാവെന്നും...
കൃമി കീടങ്ങളറിഞ്ഞില്ലേ?

തെല്ലു കാലുഷ്യത്തോടോതിയാ മലർ....
നിൻ ശരീരവും നീയ്യും രണ്ടെന്നോർക്കുക...
നീ നിനച്ചാൽ തെല്ലുമനങ്ങില്ല....
നിൻ മൃതമാം ശരീരം.

തുടർന്ന് പൂവ്വിരുവിട്ടു...
ഞാനുമിന്നാത്മാവായ് വന്നു നിന്നരുകിൽ...
എങ്കിലുമിന്നെന്നിൽ ഒട്ടില്ലയഹങ്കാരം...
മർത്ത്യനാം നീ ശരീരം വിട്ടിട്ടും....
നിന്നഹന്തയൊതുങ്ങീല....
നരനായ് ഒരു ജന്മമാകാതെ.... 
ഒരു മലരായ് ഞാനെന്നും പുനർജ്ജനിക്കണേ.
























Abk Mandayi Kdr

Create your badge

Sunday, July 8, 2012

നാരികളോർക്കേണ്ടത് - കവിത.

 ഞാനെൻ മനസ്സിൽ പൊതിഞ്ഞു വെച്ചൊരു.....
ഒരായിരം സ്വപ്നങ്ങളൊക്കെയും....
പൊഴിഞ്ഞ് വീണിതി ഭൂവിതത്രയും...
പരന്നൊഴുകി പടർന്ന് കയറിയത്....
 ജനമനസ്സിലതൊരു പകർച്ച വ്യാധിപോൽ.

ഒന്നുമുരിയിടാനാകിടാതെ ഞാൻ....
നമ്രശിരസ്ക്കനായ് നിന്ന് ചുവർ ചാരി....
നിന്നെല്ലാ പഴികളും ഏറ്റു ഞാൻ വാങ്ങി...
ഒരിറ്റ് സ്നേഹത്തിനായ് മോഹിച്ചൊരുവളെ...
ഏറ്റെടുത്ത് ഞാൻ ഹൃദയത്തിൽ വാഴിച്ചു.

ഒരുതരിപൊന്നോ,പണമേതുമില്ലവൾക്ക്....
അന്തിയുറങ്ങാനില്ലവൾക്കൊരാലയം....
സുന്ദരമാം മുഖമതുണ്ടവൾക്ക്....
സ്നേഹം നൽകുവാനൊരു ഹൃത്തുമുണ്ടവൾക്ക്.

ഇതെല്ലാമല്ല വേണ്ടതി ജനത്തിനു...
വേണമവളുടെ മാനം എന്നും രാവിൽ...
പീഢനം നൽകിടാം ആവോളമവൾക്കെന്നും...
എന്നാലോ കേറി കിടന്നിടാൻ ഒരിടം....
നൽകാനോ വർജ്ജ്യം.

പകലിൽ വെളിച്ചത്തിൽ വെള്ളച്ചിരിയുമായ്...
രാത്രിയിൻ യാമങ്ങളിൽ കറുത്ത ദ്രഷ്ടവുമായ്....
മരുഭൂവിൽ ഏകയായ് അലയും...
ആട്ടിൻ കുട്ടിയെ ചെന്നായ് പിടിച്ചിടും വിധം...
പിച്ചി ചീന്തിടുമീ മനുഷ്യ പിശാചുക്കൾ.

പെണ്ണിനും തുല്ല്യ സ്വാതന്ത്ര്യം വേണമെന്നോതുന്ന...
നാരിമാർ വാണിട്ടുമീഭൂമി ലോകത്തിൽ...
നാരിമാർ മാനം വാനിൽ പറത്തുന്നതോ... 
നാരിമാരെന്ന് തന്നെ നാരികളോർക്കണം.


























Abk Mandayi Kdr

Create your badge

Tuesday, July 3, 2012

പ്രണയ മുദ്ര - കവിത


കോളേജിൻറങ്ങണം വിട്ടു...
പിരിയുമുമ്പൊരു നാൾ....

ചൂള മരത്തണലിൽ സന്ധിച്ചൂ.
നയന മനോഹരമാം നേത്ര....
കോണുകളിൽനിന്നവളുടെ...
രണ്ട് മിഴിനീർ മുത്തുകളടർന്ന്....
വീണെൻ കവിൾത്തടത്തിൽ.

പിരിഞ്ഞ് പോയാലിനിയെന്ന്...
കാണുമെന്നറിയാത്ത ദുരവസ്ഥ...
അടർന്ന് വീഴാൻ വെമ്പും മലരിൻറെ...
നൊമ്പരം അറിയുന്ന ചെടിയെ പോലെ.

എൻറെ നെറ്റിയിൽ പടർന്ന...
വിയർപ്പു കണങ്ങളെയവൾ....
തൂവ്വാലയാലൊപ്പിയുരുവിട്ടവൾ.

അകലെയാണെങ്കിലും നിൻ ഗന്ധം....
രുകർന്ന് കൊണ്ടെനിക്കെന്നും..
പൂനിലാവുള്ള രാവിൽ....
പാരിജാത തണലിരുന്നൊരു...
പ്രേമ കവിത രചിക്കാം.


തിമർത്ത് പെയ്യുന്നൊരു പേമാരി...
രാവിൽ ഈ പ്രേമമുദ്രയാ.....
ലെനിക്ക് നനുത്ത ചൂട് നുകരാം.

എന്നെ മറക്കില്ലെലൊരിക്കലി....
മൊന്നോതി മെല്ലെ നടന്നങ്ങു നീങ്ങി...
അനിശ്ചിതമാം എൻ ഭാവിയിലേക്കു...
റ്റു നോക്കി ദീർഘനിശ്വാസം വിട്ടു.

അവൾക്ക് ഞാനേകിയ പ്രേമ മുദ്രയെ...
മറന്നീടാതാകട്ടെയെന്ന്.....
 ഞാൻ പ്രതിജ്ഞ ചൊല്ലി. 






























Abk Mandayi Kdr

Create your badge

Saturday, June 30, 2012

കടവുളിനോട് വെറുപ്പ് : കവിത









ഇറയത്ത് നിന്നിറ്റിറ്റ് വീഴുന്നൊരു....
മഴത്തുള്ളികളെ കൈക്കുമ്പിളിലാക്കി...
കുട്ടി ആഹ്ലാദ നൃത്തമാടീടുമ്പോൾ..

അങ്ങ് ദൂരെ മരച്ചില്ലകളിലിരുന്നൊരു...
വണ്ണാത്തി പുള്ള് മഴയെ പഴിക്കുന്നു...
ഇന്ന് പകൽ മുഴുവൻ മഴയിൽ കുളിച്ചിട്ടര...
പട്ടിണിയാമെനിക്കെൻ കുഞ്ഞിനു നൽകാനൊരു...
ധാന്യകതിരു പോലുമില്ലയെന്ന് പരിതപിക്കുന്നു.

മഴയെന്നും പെയ്യട്ടെയെന്ന് രോദനം ചെയ്യുന്നു...
വൈദ്യുതി വകുപ്പൊരിടത്ത്....
മഴ ഇടവിടാതെ പെയ്താൽ ....
തൻ കുഞ്ഞിനെയാരൂട്ടുമെന്ന് കിളികളും...

മഴ കടുത്താൽ കടലറുമെന്നും....
തിരമാലകൾ കലി പൂണ്ടടിക്കുമെന്നും...
കടലോരം വറുതിയിലാകുമെന്ന്...
കടലിൻറെ മക്കൾ.

വെള്ളമില്ലാതെ ജീവിതം വഴി മുട്ടിയ...
ഗ്രാമീണ ,നഗര വാസികൾ രോഷം കൊള്ളുന്നൊരിടത്ത്....
ആകാശമൊന്നിരുണ്ടാൽ വൈദ്യുതി നിലക്കുമെന്ന്....
ഭയന്ന് മഴയെ വെറുക്കുന്ന മറ്റൊരു കൂട്ടർ.

ഇവർക്കാർക്കനുകൂലമായി വിധി...
യെഴുതുമെന്ന് ലോക നാഥൻ....
ഒരുത്തരുടെ പ്രാർത്ഥന കേൾക്കാതിരുന്നാലോ...
അവനവിശ്വാസിയാകുന്നീ ദുനിയാവിൽ.

വിശ്വാസിക്ക് ബലമില്ലാതാകുകിൽ....
കടവുൾ കല്പനയവന്ന് കയ്പ്പ്നീര്....
ചൊല്ലുന്നവനപ്പോൾ  ലോക നാഥനോട്...
നീ ദയയില്ലാ ദേവനാകുന്നെന്ന്.

























Abk Mandayi Kdr

Create your badge

Tuesday, June 26, 2012

എൻറെ മഴക്കാല സ്മരണകൾ -- ഓർമ്മ കുറിപ്പ്

 മഴക്കാലമെന്ന് കേൾക്കുമ്പോഴെ എൻറെ മനസ്സിൽ ചേക്കേറുന്നത് ഒരായിരം ഗതകാല സ്മരണകളാണു. മഴയെ നിരൂപിക്കുക തന്നെ വളരെ പ്രയാസകരമാണു കാരണം , മഴ ദുഃഖസാന്ദ്രമോ, വിരഹ സാന്ദ്രമോ, സന്തോഷമോ, പ്രണയമോ, വിരഹമോ എല്ലാമാണെന്ന് തന്നെ പറയാം, മഴ വരുന്നത് ഐശ്ചര്യത്തിൻറെ ലക്ഷണമായും, ദുസ്സൂചനകൾ നൽകുന്ന മുന്നറിയിപ്പായോ പണ്ട് കാലം മുതൽ കണക്കാക്കി പോന്നിരുന്നു. എല്ലാം സന്ദർഭാനുസരം മാറ്റി മറിക്കാവുന്നതാണെന്ന് വേണമെങ്കിൽ മഴയെ പറ്റി പറയാം. എന്നാൽ, എന്നിലെ ഓർമ്മകൾ മഴയെ പറ്റി തികച്ചും വിഭിന്നമാണെന്ന് തന്നെ പറയാം.
     മഴ ഇരച്ച് വരുമ്പോൾ എൻറെ മനസ്സിലോടിയെത്തുന്നത് എൻറെ ചെറുപ്പക്കാലത്ത് എൻറെ മൂത്ത സഹോദരങ്ങൾ സ്കൂളിൽ പഠിച്ചിരുന്ന പദ്യത്തിൻറെ ഈരടികളാണു.
 “മലവെള്ളം പൊങ്ങിയ മാടത്തിൻ മുറ്റത്ത്....
മഴ വന്ന നാളൊരു വാഴ നട്ടു.
 ഈ പദ്യത്തിൻറെ വരികൾ എന്നും നാവിൽ വരുമ്പോഴെല്ലാം എൻറേ മനോമുകുരത്തിൽ തെളിയുന്ന ഒരു മുഖമുണ്ട്, എൻറെ വീട്ടിൽ കൃഷി പണിക്കായി വന്നിരുന്ന വേലായുധനെ കുറിച്ച്. കറ പിടിച്ച മുട്ട് വരെ എത്തുന്ന തോർത്ത് ചുറ്റി, അരയിൽ കവുങ്ങിൻ പാളയാൽ ബെൽറ്റുണ്ടാക്കി, മറ്റൊരു പാളകൊണ്ട് കൂർത്ത തൊപ്പി ധരിച്ച , ആ തൊപ്പിക്കുള്ളിൽ മഴ നനയാതിരിക്കാനായി പ്ലാസ്റ്റിക്ക് ഉറയിൽ ഒരു പൊതി ദിനേശ് ബീഡിയും, തീപ്പെട്ടിയും ഒപ്പം വെറ്റില മുറുക്കാനുള്ള അടയ്ക്ക വെറ്റില, ചുണ്ണാമ്പ്, പുകയില എന്നിവയും ഉണ്ടാകും. മഴ കാലമാകുമ്പോൾ വാഴക്ക് മൺകൂനയുണ്ടാക്കി സം രക്ഷിക്കുന്ന ചുമതല വേലായുധനാണു. നല്ല മഴയിലും ശരീരത്ത് ഒരു ഷർട്ട് പോലുമിടാതെ ഇരച്ച് വരുന്ന ഏറെ കുറേ മഴ തൊപ്പിപ്പാളയുടെ സം രക്ഷണയിൽ കൊള്ളുകയും, നഗ്നശരീരം തണുപ്പ് കൊണ്ട് വിറകൊള്ളുമ്പോൾ സിമൻറ് തറയിലേക്ക് കയറിയുരുന്ന്, തൊപ്പി പാളയുടെ മൂർത്ത ഭാഗത്ത് പ്ലാസ്റ്റിക്ക് കവറിൽ ഒളിപ്പിച്ച ദിനേശ് ബീഡി ഒരെണ്ണം ആഞ്ഞ് വലിക്കുന്നതിനിടയിൽ വെറ്റിലയിൽ നൂറ് പുരട്ടി അതിനിടയിൽ അടക്ക ചവച്ചു കൊണ്ട് എനിക്ക് കുറേ കൃഷി പാട്ടുകൾ പാടുന്നതിനിടയിൽ ഹരം കൊണ്ടിരിക്കെ പാട്ടൊന്ന് നിർത്തി നൂറു തേച്ച വെറ്റില വായിലൊതുക്കി പിന്നേയും അല്പം നൂറ് (ചുണ്ണാമ്പ്) പല്ലിൽ തേച്ച് കൊണ്ട് വീണ്ടും പാട്ടു തുടങ്ങുമെങ്കിലും ഇടക്ക് വായിലേക്ക് തിരുകുന്ന പുകയില ശബ്ദ തടസ്സമുണ്ടാക്കിയാലും നല്ല ഈണത്തോടേ തൻറെ പാട്ട് ഭംഗിയായി പാടുന്ന വേലായുധനു തണുപ്പകറ്റാൻ എൻറെ ഉമ്മ കട്ടൻ ചായയും , കപ്പ പുഴുങ്ങിയതും നൽകുന്നതോടെ ആഹ്ലാദ ചിത്തനായി ഒരായിരം വെച്ച് കെട്ടി പാട്ടുകൾ പാടി തരുമായിരുന്ന വേലായുധൻ ജീവിതത്തിലൊരിക്കലും വിദ്യാലയത്തിൻറെ ചവിട്ട് പടി പോലും കാണാതിരുന്നിട്ടും, ഭംഗിയായി പ്രാസമൊപ്പിച്ച് പാടുമായിരുന്നു, ചില നേരങ്ങളിൽ ഉമ്മ കേൾക്കാതെ എന്നെ കളിയാക്കി കൊണ്ട് അശ്ലീലചുവയുള്ള ചില ഗാനങ്ങളും വേലായുധനിൽ നിന്ന് വരുമായിരുന്നു, എങ്കിലും ഇന്നത്തെ പോലെ അരസികത അത്തരം പാടലുകൾക്കില്ലായിരുന്നു.

   മറ്റൊരു രസകരമായ ഓർമ്മ മഴക്കാലത്ത് പാടങ്ങളും , കുളങ്ങളും നിറഞ്ഞ് കവിയുമായിരുന്ന കാലത്ത് കടുത്ത മഴക്കാലങ്ങളിൽ തീരപ്രദേശങ്ങളിലെ കടലോരത്ത് താമസിക്കുന്നവർ സ്കൂളിൽ അഭയം പ്രാപിക്കുന്ന കുറച്ച് ദിവസങ്ങൾ സ്കൂളുകൾക്ക് അവധിയായിരിക്കും, അതിനാൽ കടുത്ത മഴവെള്ളം പൊങ്ങിയിരുന്ന പുലർക്കാല വേളകളിൽ കുളങ്ങളിൽ നിന്ന് കവിഞ്ഞൊഴുകുന്ന വെള്ളത്തിൽ കരിപ്പിടി, ബ്രാൽ പോലുള്ള മത്സ്യങ്ങൾ പറമ്പുകളിൽ കയറുകയും രാവിലെ മഴ അല്പം ശമിക്കുമ്പോൾ മത്സ്യങ്ങളെ ചെറിയ കുട്ടയിൽ പെറുക്കി കൂട്ടിയിരുന്ന ഒരു കാലം, ഈ വെള്ളപാച്ചിലിനിടയിൽ ഇടക്കിടെ വലിപ്പമേറിയ പച്ച നിറത്തിലുള്ള തവളകളുടെ ചാട്ടം കണ്ട് ഭയന്ന് ഓടുന്നതും, സ്കൂളിൽ വെള്ളം നിറഞ്ഞ് അതിൽ തെങ്ങിൻറെ കൊതുമ്പു വള്ളങ്ങളാക്കി തുഴഞ്ഞിരുന്നതും, മഴ കഴിഞ്ഞ് വെള്ളം തങ്ങി നിൽക്കുന്ന മരച്ചുവടുകളിൽ സതീർത്ഥ്യരെ അറിയാതെ ക്ഷണിച്ച് വരുത്തി കൊമ്പു കുലുക്കി നനയിക്കുന്നതും,
മഴപ്പെയ്യുന്ന രാവുകളിൽ പുതപ്പിന്നടിയിൽ രണ്ടും, മൂന്നും പേർ ചേർന്ന് ഉറങ്ങുന്നതും ആധുനിക യുഗത്തിൽ കുട്ടികൾക്ക് ലഭിക്കാതെ പോകുന്ന സൌഭാഗ്യങ്ങളാണു.
   കൊടും മഴയിലും ഇന്ന് ഫാനില്ലാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥ നാടിൻറെ ശാപം തന്നെയാണു. നിറഞ്ഞ് കിടക്കുന്ന കുളങ്ങളും, പോക്രോം .... പോക്രോം ശബ്ദിക്കുന്ന തവളകളുടെ സ്വരങ്ങളും കുഞ്ഞുങ്ങൾക്ക് നഷ്ടം തന്നെയാണു.
  ഓരോ മഴ തുള്ളികൾ ഭൂമിയിൽ പതിക്കുമ്പോഴും എൻറെ മനസ്സിൽ തത്തിക്കളിക്കുന്നത് ഇത്തരം മായാത്ത നൊമ്പരങ്ങളുടെ സ്മരണകളാണു. ഇനിയും ഒരു കുട്ടിക്കാലം എനിക്ക് കിട്ടിയിരുന്നെങ്കിൽ എൻറെ പഴയ കുട്ടിക്കാലവും, വേലായുധനും പുനർജ്ജനിക്കാനായി ഞാൻ പ്രാർത്ഥിക്കുന്നു.

























Abk Mandayi Kdr

Create your badge

Monday, June 25, 2012

കുട്ടിയും കാകനും - കവിത



 മുറ്റത്തെ പേരാലിലിരുന്നൊരു കാകൻ....
ഒളികണ്ണാൽ കുഞ്ഞിനെ നോക്കി....
പൈതലിൻ കരങ്ങളിരിക്കും ....
അപ്പ കഷണം നുകരാൻ......
അതിമോഹം പൂണ്ടൊരു കാകൻ....
താഴ്മരക്കൊമ്പിലിരിക്കെ....
വികൃതിയാം ഉണ്ണിയുരയ്ത്തു...
എൻ കരം വഹിക്കുമീയപ്പം....
നീ തിന്നാൽ മരിച്ച് വീഴും....
പരിഹാസ ചിരിചിരിച്ചാ...
കാകനുരുവിട്ടപ്പോൾ...
ലാലൂരിലെ മാലിന്യം ഞാൻ....
പലവട്ടം രുചിച്ചെനിക്ക്....
എത്ര കൊടും വിഷം നീ തന്നാലോ ...
മരിക്കില്ലൊരു നാൾ.

നീ ചൊന്നത് സത്യം തന്നെ.... 
ദൈവത്തിൻ സുന്ദര നാട്ടിൽ....
 ഗതിയിപ്പോൾ ഇങ്ങനെയൊക്കെ.
























Abk Mandayi Kdr

Create your badge

ഞാൻ വായിച്ചറിഞ്ഞ മാധവിക്കുട്ടി - ലേഖനം

 ഞാൻ മാധവിക്കുട്ടിയെന്ന സാഹിത്യകാരിയെ അറിയാൻ തുടങ്ങിയത്, ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് എൻറെ ഒരു സുഹൃത്തായ മോഹൻ ദാസും, ഞാനും കൂടി കുട്ടികൾക്കായൊരു കയ്യെഴുത്ത് മാസിക രൂപം നൽകിയ കാലത്തായിരുന്നു. അന്ന് മോഹൻ ദാസ് സമകാലിക വിവരങ്ങൾ ശേഖരിക്കുകയും അവൻ അതെഴുതി തയ്യാറാക്കുമ്പോൾ എൻറെ കർത്തവ്യം ചില ചെറു കഥകളും, ഒറ്റ പ്പെട്ട കഥകളും കവിതകളും തയ്യാറാക്കുകയെന്ന ഭാരിച്ച ചുമതയലയായിരുന്നു. അക്കാലത്ത് കഥയെന്തെന്നോ, കവിതയെന്തെന്നോ ഒന്നും അറിയാതിരുന്ന കാലം. കവിതയെന്നാൽ അതെഴുതുന്ന വ്യക്തി സാഹിത്യത്തിൽ അപാര ജ്ഞാനം വേണമെന്ന മൂഢമായ വിശ്വാസമായിരുന്നെനിക്ക്. ജ്ഞാനം വേണമെന്ന് മാത്രമല്ല വൃത്തവും, പ്രാസവും ഒത്തിണങ്ങാതെ ഒരു കവിതയുണ്ടാക്കുക അസംഭവ്യമായി കണക്കാക്കിയിരുന്ന കാലം. ഇന്നും അങ്ങനെ തന്നെ വേണമെന്നാണു എൻറെ മോഹം, എന്നിരുന്നാലും ആധുനിക കവിതകൾ ഒട്ടു മിക്കതും ഈ വൃത്തവും, പ്രാസവും, സമാസവും ഒത്തിണങ്ങിയത് കാണുക വിരളം. എങ്കിലും കുട്ടികളെഴുതുന്നുവെന്ന തിരിച്ചറിവിനാലും, അക്കാലത്ത് അത് വായനക്കാരായി വിരലിലെണ്ണാവുന്നവരെ കാണു എന്ന ആശ്വാവുമായിരുന്നു ആ സാഹസത്തിനു എന്നെ മുതിരാൻ പ്രേരിപ്പിച്ചത്.
   അതിനെല്ലാം പുറമേ ദരിദ്രരായ ഒരു കൂട്ടം കുട്ടികൾ ഞങ്ങൾ ഒരു കയ്യെഴുത്ത് മാസികയുണ്ടാക്കാനായി ചുരുങ്ങിയത് ഒരു രൂപയെങ്കിലും ഒരു മാസം മുടക്കണമായിരുന്നു. കുറച്ച് വരയിട്ട പേപ്പർ, പിന്നെ ഒന്ന് രണ്ട് തരം മഷികളുള്ള പേന. അതിനു തക്ക വരുമാനം ഞങ്ങൾക്കുണ്ടായിരുന്നില്ലെങ്കിലും എഴുതണമെന്ന കമ്പം മനസ്സിൽ കയറിയപ്പോൾ , എല്ലാ ബുധനാഴ്ചകളിലും സാഹിത്യ സമാജം എന്ന കലാ പരിപാടി സംഘടിപ്പിക്കുന്ന മാഷിൻറെ പ്രേരണയാൽ കയ്യെഴുത്ത് മാസികക്ക് ഞാനും, മോഹൻ ദാസും തുടക്കമിടുകയായിരുന്നു.
    എന്തെങ്കിലും എഴുതണമെങ്കിൽ പുസ്തകങ്ങൾ വായിക്കണമെന്ന തിരിച്ചറിവുണ്ടായി. അങ്ങനെയാണു വായനാ ലോകത്തേക്ക് കടന്നത്. അക്കാലത്ത് സ്കൂൾ ലൈബ്രറിയിൽ 15 പൈസ മാസം നൽകിയാൽ ഒരു മാസം പുസ്തകം വായിക്കാമായിരുന്നു. സ്കൂളിൽ ഏഴാം ക്ലാസ് മുതൽ ലൈബ്രറിയിൽ ചേരൽ നിർബ്ബന്ധമായിരുന്നെങ്കിലും , പുസ്തകം എടുക്കൽ അത്ര കർക്കശമല്ലെങ്കിലും, വായനാ  പ്രിയരല്ലാത്ത കുട്ടികളെ ഞങ്ങൾ വായിക്കാൻ ഇഷ്ടമുള്ളവർ പറഞ്ഞ് അവരെ കൊണ്ടും പുസ്തകം എടുപ്പിക്കുമായിരുന്നു. എന്നാൽ, ലൈബ്രറിയിൽ നിന്നും പുസ്തകം എടുക്കാൻ വാരത്തിൽ ഒരു ദിവസം മാത്രമേ അനുമതിയുണ്ടായിരുന്നുള്ളു. അതിനാൽ ആ ദിവസം ഞങ്ങൾ വായിക്കാൻ ഇഷ്ടപ്പെട്ടിരുന്നവർ ഞങ്ങളുടെ ഒരു ബുക്കിനു പുറമേ മറ്റുള്ളവരെ പ്രേരിപ്പിച്ച് മൂന്നോ നാലോ പുസ്തകങ്ങൾ സംഘടിപ്പിക്കുമായിരുന്നു. അങ്ങനെ ഞങ്ങൾ ചിലർ സാഹിത്യ ലോകത്തേക്ക് കടന്ന് കൂടി.
     ആദ്യകാല വായനകൾ പലതും നോവലുകളിലെ ( പൈങ്കിളി)  മിന്നി തിളങ്ങി നിന്നിരുന്ന കാനത്തിൻറേയും, മുട്ടത്ത് വർക്കിയുടേതുമായിരുന്നു, ക്രമേണ അത് ക്രൈം നോവലുകളായ കോട്ടയം പുഷ്പനാഥിൻറേതിലേക്ക് മാറിയെങ്കിലും, കയ്യെഴുത്ത് മാസികക്ക് പറ്റിയത് ഇതൊന്നുമല്ലെന്ന് തിരിച്ചറിയാൻ തുടങ്ങി അങ്ങനെ ബഷീർ സാഹിത്യവും, പൊറ്റക്കാടിൻറെ യാത്രാ വിവരണങ്ങളും, മലയാറ്റൂരിൻറെ യന്ത്രവും എല്ലാം വായിക്കാൻ തുടങ്ങി.
     അക്കാലത്ത് മാധവിക്കുട്ടിയെന്ന സാഹിത്യകാരിയുടെ ചില പുസ്തകങ്ങളിലെ അവരുടെ അല്പം ശ്ലീലവും, അശ്ലീലചുവയുമുള്ള പല നോവലുകളെ കുറിച്ച് ക്ലാസിൽ ചർച്ചയുണ്ടായതോടെ അവരുടെ നോവലുകൾ വായിക്കണമെന്ന് മോഹമായി. അങ്ങനെ മാധവിക്കുട്ടിയുടെ വായനക്കാരനായി. അവരുടെ പല നോവലുകളും വായിച്ചിട്ടും അങ്ങനെ അശ്ലീലമായ ഒരു അനുഭവവും എനിക്കുണ്ടായിട്ടില്ലെന്ന് മാത്രമല്ല, അവരുടെ ഒട്ടുമിക്ക നോവലുകളും വായിക്കണമെന്ന് കമ്പവുമുണ്ടായി. അങ്ങനെ ഞാൻ വായിച്ച ചിലത് ഇവയാണു. ബാല്യകാല സ്മരണകൾ, തണുപ്പ്, വർഷങ്ങൾക്ക് മുൻപ്, നഷ്ടപ്പെട്ട നീലാബരി,  നരിച്ചീറുകൾ പറക്കുമ്പോൾ അങ്ങനെ പലതും സ്കൂൾ ജീവിത കാലങ്ങളിൽ വായിച്ചവ, പിന്നീട്, ഉയർന്ന വിദ്യാഭ്യാസത്തിലേക്ക് പോകവേ വീണു കിട്ടിയ അവസരങ്ങളിൽ മാധവിക്കുട്ടിയുടെ വായിച്ച സാഹിത്യ കൃതികൾ. എൻറെ കഥ (അത് അവരുടെ ആത്മകഥയാണെങ്കിലും) ഞാനത് രണ്ട് മൂന്ന് പ്രാവശ്യം വായിച്ചതിൽ പെടുന്നു. അത്രക്കും തുറന്ന ഒരെഴുത്തായിരുന്നു. അവർ സമൂഹത്തെ ഒരിക്കലും ഭയന്ന് കൊണ്ട് ഒന്നും എഴുതിയില്ലെന്നതാണു സത്യം. പിന്നീട്, ഞാൻ വായിച്ചവകൾ മനോമി,വീണ്ടും ചില കഥകൾ, മാധവിക്കുട്ടിയും അവരുടെ സഹോദരി സുലോചനയും ചേർന്നെഴുതിയ കവാടം, ഒറ്റയടിപാത. ഇതിൽ നിന്നെല്ലാം എന്നെ ഏറ്റവും ആകർഷിച്ച ഒന്നായിരുന്നു നീർ മാതളം പൂത്ത കാലം.
    കാലങ്ങൾ പോയി മറയവേ 1999 ല് ഇസ്ലാം മതം ആശ്ലേഷിച്ചിട്ടും തൻറെ തൂലികക്ക് ഒരു ഭംഗവും വരുത്താതെ 2009 വരേക്കും ഒരു സാഹിത്യകാരിയെന്ന് നിലക്ക് അവർ അവരുടെ ഭാഗം ഭംഗിയാക്കിയെന്ന് തന്നെ വേണം കരുതാൻ. ഒരു പക്ഷേ, മതം മാറിയില്ലായിരുന്നുവെങ്കിൽ അവരിൽ നിന്ന് ഇതിൽ കൂടുതൽ മലയാള സാഹിത്യ ലോകത്തിനു ലഭിക്കുമായിരുന്നെന്ന് വേണം കരുതാൻ.
    നഷ്ടപ്പെട്ട ആ മലയാളത്തിൻറെ സാഹിത്യകാരി ആമി- മാധവിക്കുട്ടിയുടെ ഇടതൂർന്ന കാർക്കൂന്തൽ ഭംഗിയും, നെറ്റിയിലെ വലിയ പൊട്ടും എന്നെന്നേക്കുമായി മലയാളിക്ക് നഷ്ടമായിട്ടും എൻറെ മനസ്സിലെന്നും മാധവിക്കുട്ടി എന്ന സാഹിത്യകാരി മങ്ങാതെ ജീവിക്കുന്നു.





























Abk Mandayi Kdr


Create your badge

Monday, January 2, 2012

ഉത്സവപറമ്പുകൾ - ലേഖനം

ഉത്സവങ്ങളും ആഘോഷങ്ങളും നമ്മുക്ക് ഏറെ ഹരം നൽകുന്ന ഒന്നാണു, പ്രത്യേകിച്ച് കുട്ടികളുമായി ഉത്സവപറമ്പുകളിൽ ചുറ്റി നടക്കുമ്പോൾ നാം അറിയാതെ അല്പം ചില്ലറകൾ കീശയിൽ നിന്ന് കാലിയായി കൊണ്ടിരിക്കും, വികൃതിയായ കുട്ടികൾ തെരുവു, പെട്ടി കച്ചവടക്കാരിൽ നിന്നും ഓടി നടന്ന് കളിപാട്ടങ്ങൾ വാരിയെടുക്കുന്നത് നാം കാണാറുണ്ട്, അവരെ വലയിലാക്കാനായി കച്ചവടക്കാൻ കുട്ടികളെ അതിലേക്ക് ആകർഷിപ്പിക്കാനായും ശ്രമിക്കും, ഭൂരിഭാഗം അച്ഛനമ്മമാർ കുട്ടികളുടെ പിടിവാശിക്ക് വഴങ്ങി കൊടുക്കുന്നതും ഒരു പൊതുകാഴ്ചയാണു. അതിനൊരു സുഖവുമുണ്ടാകാം. എന്നാൽ, എനിക്ക് നൊമ്പരമുണ്ടാക്കിയ ഒരു കാഴ്ച ഈ അടുത്തിടെ ഒരിടത്ത് കാണാനിടയായി.
  എൻറെ പതിവ് യാത്രയിൽ കണ്ട കാഴ്ച എന്നെ അല്പം ചിന്തിപ്പിച്ചു, മനസ്സ് നൊമ്പരപ്പെടുത്തി, തിരക്കേറിയ ഒരു പട്ടണത്തിൽ തെരുവു കച്ചവടക്കാരനായ ഒരു ബലൂൺ കച്ചവടക്കാനടുത്ത് ഒരു ആണുകുട്ടിയും,അല്പം മുതിർന്ന മകളും പിതാവും. ബലൂണുകളുടെ ഒരു കൂട്ടത്തിനായി വാശി പിടിക്കുന്ന മകനു ബലൂണിൻറെ ഒരു കൂട്ടം വാങ്ങിക്കൊടുന്ന പിതാവ് , കുസൃതിയായ കുട്ടി സഹോദരിയുടെ തലയിൽ നിന്ന് ഒരു സ്ലൈഡ് എടുത്ത് കൊണ്ട് ബലൂൺകൂട്ടത്തെ കുത്തി പൊട്ടിക്കുന്ന്, അതിൻറെ ഡും, ഡും എന്ന ശബ്ദത്തിൽ ആന്ദന്ദിക്കുന്നു, ബലൂൺ കച്ചവടക്കാരൻ കുട്ടിയെ പ്രോത്സാഹിപ്പിക്കും വിധം അത് കണ്ട് ആനന്ദിക്കുന്നു, അവൻറെ മനസ്സ് കുട്ടി അത് മുഴുവൻ പൊട്ടിക്കട്ടെ എങ്കിലെ എനിക്ക് കച്ചവടം കൂടും എന്ന മനോഭാവത്തിൽ, കുട്ടിയുടെ പ്രവർത്തികൾ ശ്രദ്ധിക്കാതെ പിതാവ് മൊബൈൽ സല്ലാപത്തിലാണെങ്കിലും കുട്ടിയുടെ പ്രവർത്തികൾ കാണുന്നു, ചിരിക്കുന്നു. ബലൂൺകാരനു യാന്ത്രികമായി പണം കൊടുക്കുന്നു. ഇതിനകം കുട്ടി കിട്ടിയ ബലൂൺ കൂട്ടം തകർത്ത് കഴിഞ്ഞിരിക്കുന്നു, കൂട്ടത്തിൽ ബലൂൺ കാരൻ കാഴ്ചക്കായിട്ടിരുന്ന ബലൂണിലേക്ക് ആക്രമണം തുടങ്ങിയപ്പോൾ ബലൂൺകാരൻ അടുത്ത് കൂട്ടം ബലൂൺ കുഞ്ഞിനു നൽകി കഴിഞ്ഞു, കുട്ടി അതിൻറെ ഭംഗി അല്പം ആസ്വദിച്ചു പിന്നേയും, ബലൂൺ ആക്രമണം തുടരുന്നു, അച്ഛൻ ഫോൺ സംഭാഷണത്തിൽ തന്നെ പണം നൽകുന്നു. ഇതിനിടെ തൊട്ടരുകിൽ നിന്ന് ഒരു കൊച്ച് കൈ അദ്ദേഹത്തിനു നേരെ ഉയർന്നു. “ സാർ..., എന്തെങ്കിലും തരണേ, ഭക്ഷണം കഴിക്കാനാണെന്ന് പറഞ്ഞുകൊണ്ടുള്ള ദയനീയ സ്വരം, അവൻ സത്യമാണു പറയുന്നതെന്ന് അവൻറെ ഒട്ടിയ വയറും, മുഖവും വിളിച്ച് പറയുന്നുണ്ടായിരുന്നു..
    ബലൂൺ പൊട്ടിക്കുന്ന വികൃതിക്കുട്ടിയുടെ കാഴ്ചയാണു എന്നെ അത് ശ്രദ്ധിപ്പിക്കാൻ പ്രേരിപ്പിച്ചത്, കുട്ടിയുടെ ആഹ്ലാദത്തിൽ അല്പം ഇഷ്ടം തോന്നിയെങ്കിലും കുഞ്ഞിൻറെ ഈ നശിപ്പിക്കൽ മനോഭാവത്തോട് എനിക്ക് ഒരിക്കലും യോജിക്കാൻ കഴിയില്ലെങ്കിലും പട്ടിണി പാവമായ ഒരു കുട്ടിയുടെ വിശപ്പിൻറെ വിളി കേൾക്കും വരെക്കും എനിക്ക് അതിൽ അസഹിഷ്ണുത തോന്നിയിരുന്നില്ല, എന്നാൽ, തൻറെ കുഞ്ഞിനു വേണ്ടി ബലൂൺ വാങ്ങാൻ ഉപയോഗിക്കുന്ന പണത്തിൻറെ പകുതിയെങ്കിലും വിശക്കുന്ന ആ കുട്ടിയുടെ കൈകളിലേക്ക് നീങ്ങിയിരുന്നതെങ്കിലെന്ന് ഞാൻ മനസ്സാ ആശിച്ചു, എന്നാൽ, എൻറെ ആശയെ മങ്ങലേൽപ്പിച്ച് കൊണ്ട് ഫോൺ സംഭാഷണം അവസാനിപ്പിച്ച് കൊണ്ട് ആ പിതാവു വിശക്കുന്ന കരങ്ങൾ തട്ടിമാറ്റിയത് എന്നിലെ മനുഷ്യത്വത്തിൽ മുറിവു പകർന്നു. അത് കണ്ട ഞാൻ അല്പം മാറിയുള്ള തട്ട് കടയിൽ നിന്ന് കയ്യിൽ കിട്ടിയ പഴം പൊരി എടുത്ത് ആ വിശക്കുന്നവനു നൽകി.
    ബലൂൺ വാങ്ങാൻ പണം നൽകിയ ആ പിതാവിനെ ഓർത്ത് എനിക്ക് സഹതാപം തോന്നി, നശിപ്പിക്കാൻ വേണ്ടി നാം എത്ര പണം മുടക്കാനും നാം തയ്യാറാകുമ്പോൾ ഒരു നിമിഷം കൺ മുൻപിലെങ്കിലും എത്തുന്ന വിശപ്പിൻറെ വിളികളെയെങ്കിലും ഒരു നിമിഷം തട്ടാതിരുന്നെങ്കിലെന്ന് ഞാൻ വൃദാ ആശിച്ച് പോയി. ഒരിറ്റു മിഴി നീർ തുടച്ച് കൊണ്ട് ഞാൻ പട്ടണത്തിൻറേ മായാ വലയത്തിലേക്ക് ലയിച്ചു... മനസ്സ് നിറയെ ഭക്ഷണത്തിനായി കേഴുന്ന കുട്ടിയുടെ ഒട്ടിയ വയറും , ക്ഷീണിച്ച മുഖവും .... ഒരു പക്ഷേ... ആ കുട്ടി ബലൂൺ വാങ്ങി കൊടുത്ത കുട്ടിയുടെ പിതാവിൻറെ മകനായിരുന്നെങ്കിൽ അദ്ദേഹം എങ്ങനെയായിരിക്കും എന്ന സങ്കല്പവുമായ് ഞാൻ നടന്ന് നീങ്ങി...


















Abk Mandayi Kdr

Create your badge

Tuesday, November 22, 2011

ആഢ്യനും അധകൃതനും - കവിത

പിറന്നവളാ തറവാടിൻ...
പൊന്നോമന പുത്രിയായ്..
 പിച്ചവെച്ചോടി നടന്നവളാ..
 നാലുകെട്ടിൽ തളങ്ങളിൽ...
 ആഢ്യനാം അച്ഛനുമമ്മയും..
 ആവോളം സ്നേഹം ചൊരിഞ്ഞു..
 പാഠശാലയിലയച്ചളെ ...
 വേണ്ടുവോളം വിദ്യയേകി...
 ഉയർന്ന വിദ്യനേടാനായ്...
 ദൂരദിക്കിലയച്ചവളെ...
 മിടുക്കിയാമവൾ ശീഘ്രം...
 പാഠമെല്ലാം ഹൃദിസ്ഥമാക്കി...
 കണ്ണെറിഞ്ഞു ഒരുത്തനവളെ...
 തൻ വരുതിയിലാക്കി...
 ആഢ്യരാം മാതാപിതാക്കൾ...
 കോപിച്ചിരമ്പിയെത്തി...
 താഴ്ന്ന ജാതി ചെക്കനെന്നു..
 ഇകഴ്ത്തിയവർ ചൊല്ലി...
 ഇവനില്ലാതെ താൻ ജീവിക്കില്ലെന്നവൾ..
 വാശി പിടിച്ചോതി...
 സ്നേഹം നൽകി വളർത്തിയവർ..
 കണ്ണുനീരിൽ മുങ്ങി...
 പടിയടച്ച് പിണ്ഡം വെച്ചവർ...
 ദുഃഖം കടിച്ചമർത്തി...
 അധകൃതനാം പയ്യനവളെ...
 പൊന്നു പോലെ നോക്കി.
 കാലങ്ങൾ പോയ് മറയവേ...
 ഒരു ദുഃഖവാർത്തയെത്തി..
 തൻ പിതാവ് സ്വർഗ്ഗം പൂകിയ...
 വാർത്ത കേട്ടവൾ ഞെട്ടി...
 താഴ്ന്ന ജാതി പയ്യനുമായ്..
 തറവാട്ടിലെത്തി പെണ്ണ്...
 ആഢ്യരാം കരക്കാരവളെ...
 പുറത്താക്കി പടിയടച്ചു...
 കാലമെത്ര മാറിയാലും...
 മനസ്സിലെ ആഢ്യതയിന്നും ..
 മാറാതെ നിലനിൽക്കുന്നു.
 കോലായിൽ കിടത്തിയച്ഛനെ..
 നാട്ടുകാർ തോളിലേറ്റി...
 ദഹിപ്പിച്ചാ ശവം മണ്ണീനോട് ചേർന്നു...
 നാളെ ഈ അധകൃതനും...
 ഇതേ മണ്ണിൽ ചേരും...
 ഭൂമിയൊരിക്കലും ചൊല്ലിയില്ലാ...
 ശവം ഏറ്റു വാങ്ങില്ലെന്നു...
 മരണം വന്നാലാഢ്യനും ...
 അധകൃതനും മണ്ണിലൊന്നാണല്ലൊ...
 മർത്ത്യമനസ്സുകൾ ഒന്നാകില്ല..
ലോകം അവസാനിക്കും വരെ.




Abk Mandayi Kdr

Create your badge

Wednesday, October 5, 2011

അമ്മ വാത്സ്യല്ല്യം - കവിത

പടിയിറങ്ങുമ്പോൾ അമ്മയെന്നോടുരയ്ത്തു....
ശ്രദ്ധയോടെ യാത്രചെയ്യണമെൻ പൊൻ മകനെ...
അശ്രുക്കൾ നിറച്ചൊരാ മിഴികൾ... 
ഇന്നുമെൻ നേത്ര കാഴ്ചവെട്ടത്തിൽ...
എന്നമ്മതൻ തൃക്കയ്യാലെ..
ന്നെയൂട്ടി പല വത്സരങ്ങൾ...
 ആ കരി മിഴിയാലെന്നോട്...
 പല കഥകൾ ചൊല്ലി....
 ആ മാറിൽ ഞാനുറങ്ങി പല കാലം...
 ആ നെഞ്ചിലെ ചൂടിൽ ഞാൻ വളർന്നു...
 ഇന്നു ഞാൻ യാത്രയായപ്പോളാ...
 കണ്ണുകൾ കലങ്ങി...
 പിൻ തിരിയവേ കാലിടറി...
 പടിക്കെട്ടിൽ വീണുവല്ലോ...
 അപ്പോഴുമായമ്മ തൻ മനം...
 എൻ രക്ഷമാത്രം മോഹിച്ചു പ്രാർത്ഥിച്ചു.
 അറിവതുണ്ടോ മക്കളേ....
നിൻ അമ്മതൻ വാത്സല്ല്യം...
 അവർ നിനയ്ക്കായ് മാത്രം...
 ജീവിച്ചു മരിക്കുന്നു....
 തള്ളുന്നുവോയീമ്മമ്മാരെ...
 വൃദ്ധസദനങ്ങളിൽ നിൻ...
 മനം നോവാതെ...
 അപ്പോഴുമാ വാത്സല്ല്യ നിധിയായമ്മ...
നിനക്ക് നന്മക്കായ് പ്രാർത്ഥിച്ചിരുന്നു പോൽ.




Abk Mandayi Kdr

Create your badge

Tuesday, September 20, 2011

ദൈവം ഇവരിലൂടെ നമ്മുക്ക് പാഠം നല്‍കുന്നുവോ - ലേഖനം



ഞാന്‍ ഏകദേശം പതിനെട്ട് കൊല്ലങ്ങള്‍ക്ക് ശേഷം ഈ ഫോട്ടോയില്‍ കാണുന്ന ബുദ്ധിക്ക് മാന്ദ്യവും, കണ്ണുകള്‍ക്ക് കാഴ്ച ശക്തി കുറവുമുള്ള ഈ വ്യക്തിയെ കണ്ടു. എന്‍‌റേ ഭാര്യയുടെ ആദ്യത്തെ വീടിനടുത്ത് താമസിക്കുന്ന ഈ വ്യക്തി, ഞങ്ങളുടെ വിവാഹ സമയത്ത് കേവലം എട്ടോ, പത്തോ വയസ്സുള്ള ഒരു പയ്യനായിരുന്നു. മന്ദബുദ്ധിയാണെങ്കിലും വളരെ സ്നേഹമുള്ള പയ്യന്‍, ആര്‍ക്കും ഉപദ്രവങ്ങളില്ലാത്ത പാട്ടിനെ സ്നേഹിക്കുന്ന പയ്യന്‍, ഒരു വ്യക്തിയെ ഒരിക്കല്‍ ശബ്ദത്തിലൂടെ പരിചയപ്പെട്ടാല്‍ ഒരിക്കലും ആ ശബ്ദം മറക്കാത്ത അപൂര്‍വ്വമായ കഴിവ് ഇത്തരം വ്യക്തികള്‍ക്ക് സര്‍വ്വശക്തന്‍ നല്‍കി നമുക്ക് മുന്നറിയിപ്പ് നല്‍കുന്നുവോയെന്ന് ഇന്നലെ എനിക്ക് ബോധ്യമായി. ഞാന്‍ വിവാഹം കഴിച്ച് അധികം നാളുകള്‍ക്കുള്ളില്‍ ഭാര്യ വീട്ടുകാര്‍ ഈ വ്യക്തിയുടെ അയല്പക്കത്ത് നിന്ന് അല്പം അകലേക്ക് താമസം മാറ്റിയതിനാല്‍ ഇടക്കിടെ നാട്ടില്‍ ഉണ്ടാകുന്ന ഞാന്‍ ഏകദേശം പതിനേഴ് കൊല്ലമായാണു ഞാന്‍ ഈ വ്യക്തിയുടെ വീട്ടില്‍ ഇന്നലെ സന്ദര്‍ശ്ശിക്കാന്‍ അവസരമുണ്ടായത്. ഞാനും ഭാര്യയും അങ്ങോട്ട് കടന്ന് ചെന്നയുടനെ ഭാര്യയുടെ ശബ്ദവും, എന്‍‌റേ ശബ്ദവും എത്ര പെട്ടെന്നാണു തിരിച്ചറിഞ്ഞത്. സത്യത്തില്‍ എനിക്ക് വളരെ അത്ഭുതം തോന്നി . ഇപ്പോഴും സ്നേഹവായ്പ്പോടേ ഭാര്യയുടെ പേരു പറയുകയും, എന്‍‌റെ ഭാര്യാ സഹോദരന്മാര്‍ പണ്ട് എന്നെ വിളിച്ച് കേട്ട അളിയനെന്ന വിളിയും ഒരു മാറ്റവുമില്ലാതെ പറയുമ്പോള്‍ സാധാരണ ബുദ്ധിയും, ബോധവുമുള്ള സാധാരണക്കാരായ നാം കേവലം എത്ര നിസ്സാരന്‍. ഈ വ്യക്തിയുടെ ജീവിതത്തിലെ ചില ദുഃഖങ്ങളാണു എനിക്കേറ്റവും വിഷമകരമായി തീര്‍ന്നത്. ഇയാളുടെ പിതാവായിരുന്നു സാധാരണ ഇദ്ദേഹത്തെ കുളിപ്പിക്കുകയും ഷേവ് ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നത്, എന്നാല്‍, എട്ട് മാസങ്ങള്‍ക്ക് മുന്‍പ് ആ പിതാവിന്‍‌റേ വിയോഗത്തോടെ അയാളുടെ സഹോദരന്‍ ഈ ജോലി ഏറ്റെടുത്തെങ്കിലും, പിന്നീട് അയാള്‍ വീട് മാറി താമസിച്ചതിനാല്‍ ഇയാളുടെ മാതാവ് മാത്രമാണിന്നു ഏക ആശ്രയം.
 റേഡിയോയിലൂടെ പുതിയ റിലീസ് ചിത്രങ്ങളുടെ പാട്ടുകള്‍ ഹൃദിസ്ഥമാക്കുന്ന ഇയാള്‍ ഇടക്കിടെ നന്നായി പാടുമായിരുന്നെങ്കിലും പിതാവിന്‍‌റെ വിയോഗത്തോടെ പാടാറില്ലെന്ന് അറിയാന്‍ കഴിഞ്ഞു. തന്നെയുമല്ല നാളുകള്‍ മുന്നോട്ട് പോകുന്തോറും ഈ വ്യക്തിയുടെ കാഴ്ച ശക്തി കുറഞ്ഞ് വരുന്നു ഇപ്പോള്‍ തീരെ ഇല്ലാതായ അവസ്ഥയാണെങ്കിലും അവനിലുള്ള ഓര്‍മ്മ ശക്തി എന്നെ വല്ലാതെ ആകര്‍ഷിച്ചു ഞാന്‍ സ്വയം ദൈവത്തെ സ്തുതിച്ചു.

















Abk Mandayi Kdr

Create your badge

Friday, September 16, 2011

ബൈക്കിനാല്‍ ഹോമിക്കപ്പെടുന്ന യൌവ്വനങ്ങള്‍ - ലേഖനം.


നമ്മുടെ കൊച്ച് കേരളത്തിൽ ബൈക്ക് അപകടങ്ങളിൽ  മരിക്കുന്നവരുടെ എണ്ണം ദൈനം ദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. അതിൽ ഏറിയ കൂറും ജീവിതം ബലി കഴിക്കപ്പെടുന്നത് ഇരുപതിനും ഇരുപത്തി അഞ്ചിനും ഇടയില്‍ പ്രായം വരുന്ന ചെറുപ്പക്കാരായ കോളേജ് വിദ്യാര്‍ത്ഥികളാണെന്ന് കണക്കുകള്‍ പറയുന്നു. ചെത്ത് പ്രായക്കാരായ ആണ്‍ കുട്ടികള്‍ ബൈക്ക് കയ്യില്‍ ലഭിച്ചതിന്‍‌റേയും, പുതുതായി ലൈസന്‍സ് കിട്ടിയതിന്‍‌റേയും ഹൂങ്ക് കാണിക്കല്‍ അവസാനം ഒരു ജീവന്‍ തന്നെ നഷ്ടമാകുന്ന രീതിയിലാണു. 
ഇത്തരം ബൈക്ക് അപകടങ്ങള്‍ക്ക് കാരണം പൂര്‍ണ്ണമായും ഈ ചെറുപ്പക്കാരില്‍ വെച്ച് കെട്ടുന്നതില്‍ അര്‍ത്ഥമില്ല, നമ്മുടെ നാട്ടിലെ കുണ്ടും, കുഴിയും, നിറഞ്ഞ റോഡുകളുടെ ശോചനീയാവസ്ഥ പലപ്പോഴും ബൈക്ക് യാത്രക്കാരെ കുണ്ടിലും കുഴിയിലും വീഴാതിരിക്കാന്‍ വേണ്ടി വളച്ചും പുളച്ചും ബൈക്ക് ഓടിക്കാന്‍ നിര്‍ബ്ബന്ധിതരാക്കും അങ്ങനേയും, വീതി കുറഞ്ഞതും ഇടുങ്ങിയതുമായ റോഡില്‍ അമിത വേഗതയില്‍ മത്സരിച്ച് ഓടി വരുന്ന ബസ്സുകളുടേയും അശ്രദ്ധമൂലം അനേകം ജീവനുകള്‍ ബലിയര്‍പ്പിക്കപ്പെടുന്നു.
  ഞാന്‍ ഇവിടെ പറയാന്‍ വരുന്നതു നിഷ്ക്കളങ്കനായ ഒരു ചെറുപ്പക്കാരന്‍‌റേ ദുരന്ത കഥയാണ്.
 കൊടുങ്ങല്ലൂര്‍ .. പി. വെമ്പല്ലൂരുള്ള എം.ഈ. എസ് അസ്മാബി കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായിരുന്ന , കഥകളേയും, കവിതകളേയും അഗാധമായി മനസ്സിലേറ്റി കൊണ്ട് നടക്കുകയും, സ്വന്തം ഡയറിയില്‍ ആര്‍ക്കു മുന്‍പിലും അവതരിപ്പിക്കാതെ ഒരായിരം സ്വപ്നങ്ങളുമായി നടന്ന നല്ലൊരു ചെറുപ്പക്കാരന്‍ , കവിതകളെ താലോലിച്ച് കിടന്നുറങ്ങുന്ന ആ ചെറുപ്പക്കാരന്‍ തനിക്ക് വരാന്‍ പോകുന്ന ദുരന്തമറിയാതെ പലപ്പോഴും തന്‍‌റെ ഡയറിയില്‍ ബൈക്ക് അപകടത്തില്‍ മരിക്കുമെന്ന് പറഞ്ഞെഴുതിയ കവിതകള്‍ കണ്ട് എന്‍‌റെ ഹൃദയം പൊട്ടി.... ആ ചെറുപ്പക്കാരനെഴുതിയ ചില വരികള്‍ ഞാന്‍ താഴെ കുറിക്കുന്നു.

അകതാരിലെ കൂട്ടി കിഴിക്കലുമായി....
അയാള്‍ ബൈക്കില്‍ പാഞ്ഞു...
ഇന്നു ഞാനൊരു നേതാവ്...
നാളെ ഞാനൊരു മന്ത്രി..
മറ്റന്നാള്‍ തനിക്കായി...
അയാല്‍ തന്‍‌റെ മോഹങ്ങളുടേ ഭാണ്ഡവുമായി..
 അയാളെത്തിയത് ഒരു ഇലക്ട്രിക്ക് പോസ്റ്റില്‍...
 ഒടുവില്‍ എല്ലാ മോഹങ്ങളുമായ് ....
 അയാളുടെ ആത്മാവ് പറന്നകന്നു...
 ശേഷിച്ചത് കുറച്ച് ചോരപ്പാടുകള്‍..

 ഈ കവിത ആ ചെറുപ്പക്കാരന്‍ മരിക്കുന്നതിനു കുറച്ച് നാള്‍  മുന്‍പേ തന്‍‌റേ ഡയറിയില്‍ കുറിച്ചതാണു.
   ഈ യുവാവ് യാതൊരു വിധ അഹംഭാവവുമില്ലാത്ത നന്നായി പഠിക്കുമായിരുന്ന പയ്യനായിരുന്നെന്ന് അയാളുടെ പ്രൊഫസ്സറായിരുന്ന എന്‍‌റേ സഹോദര ഭാര്യ സാക്ഷ്യപ്പെടുത്തുന്നു. ക്ലാസ്സില്‍ ചില സമയങ്ങളില്‍ കടലാസ്സില്‍ എന്തോ കുത്തിക്കുറിക്കുന്ന സ്വഭാവമൊഴികെ യാതൊരു ശല്ല്യവുമില്ലാതിരുന്ന പയ്യന്‍, അവന്‍‌റെ മരണശേഷമാണു അവന്‍ അന്ന് ക്ലാസ്സില്‍ കുത്തികുറിച്ചതെല്ലാം കവിതകളായിരുന്നെന്ന് ഈ അദ്ധ്യാപികമാര്‍ക്ക് മനസ്സിലായത്. നദീറെന്ന പേരിനു അര്‍ത്ഥം മുന്നറിയിപ്പ് എന്നായത് പോലെ ജീവിതത്തിലും കവിതകളിലൂടെ തന്‍‌റേ മരണ മുന്നറിയിപ്പ് നടത്തിയിരുന്നോയെന്ന് ഈ യുവാവിന്‍‌റേ കവിതയും സാക്ഷ്യം വഹിക്കുന്നു.
 പ്രവാസിയായ ഒരു പിതാവു, മാതാവു രോഗിയായതിനാല്‍ മൂത്തമകനായ നദീറായിരുന്നു, വീട്ടിലെ അടുക്കള പണികള്‍ ചെയ്തിരുന്നത്, കൂട്ടത്തില്‍ താഴെ ക്ലാസ്സില്‍ പഠിക്കുന്ന അനുജന്‍‌റെ കാര്യങ്ങള്‍ നോക്കല്‍ നദീറിന്‍‌റെ ചുമലിലായതിനാല്‍, കോളേജിലേക്ക് പോകും മുന്‍പ് നദീര്‍ തനിക്കും അനുജനും, മാതാവിനുമുള്ള ഭക്ഷണം എല്ലാം പാചകം ചെയ്ത് അനുജനെ സ്കൂളിലയക്കുന്നു. പിന്നീട്, തന്‍‌റെ കൂട്ടുകാരനുമായാണു കോളേജില്‍ നിത്യവും പോയിരുന്നത്.
 ആ കറുത്തദിനത്തില്‍ നദീര്‍  അല്പം വൈകിയാണു കോളേജിലേക്ക് പുറപ്പെട്ടത് ,കൂട്ടുകാരനു പനിയായതിനാല്‍ അവന്‍‌റേ കൂടെ അന്ന് അയാള്‍ കോളേജിലേക്ക് പോയിരുന്നില്ല, ക്ലാസ്സില്‍ വൈകിയെത്തുമെന്ന ഭയത്താല്‍ അല്പം വേഗത കൂട്ടിയാകണം ബൈക്ക് ഓടിച്ചിരുന്നത്. കോളേജിനു തൊട്ടുമുന്‍പുള്ള സ്റ്റോപ്പ് ഇടുങ്ങിയ റോഡ് പെട്ടെന്നാണു ആ റൂട്ടില്‍ ഓടിയിരുന്ന ബസ്സ് ആ വഴി വന്നതും നദീറിനെ തട്ടിതെറിപ്പിച്ചതു, വീണ നദീര്‍ ഒരു നിമിഷം എഴുന്നേറ്റ് നിന്നെങ്കിലും വീണ്ടും ബോധക്ഷയനായി വീഴുകയായിരുന്നു. പിന്നെ, അങ്ങോട്ടുള്ള മൂന്ന് ആഴ്ചകള്‍ ബോധക്ഷയനായി ആശുപത്രി കിടക്കയില്‍, പിതാവ് നാട്ടിലെത്തി അയാളുടെ  പ്രവാസ ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും ചെലവഴിച്ചെങ്കിലും ഫലമുണ്ടായില്ല. കവിതകള്‍ സ്വപ്നം കണ്ടിരുന്ന ആ ചെറുപ്പക്കാരന്‍ ഈ ലോകത്തോട് വിട പറഞ്ഞു. ആ ചെറുപ്പക്കരന്‍‌റെ മറ്റൊരു കവിതാ ശകലം കൂടി താഴെ കുറിക്കുന്നു.
 “ ഒരു കയ്യില്‍ മോബൈലുമായി ബൈക്കില്‍....
 അയാള്‍ കുതിച്ചു പാഞ്ഞു....
 ആക്രോശ സംസാരങ്ങള്‍ക്കിടയില്‍ നേരെ വന്ന...
 ബസ്സിനെ അയാള്‍ കണ്ടില്ല.... ഒടുവില്‍..
 ചോരയില്‍ കുളിച്ച് പിടഞ്ഞു....
 പക്ഷേ അപ്പോഴും അയാളുടെ മോബൈല്‍...
 റിംഗ് ചെയ്യുന്നുണ്ടായിരുന്നു... കാരണം...
 അത് ലൈഫ് ടൈം വാലിഡിറ്റി ഉള്ളതായിരുന്നു....

ഇത്തരം കവിതകള്‍ ഒരു അറം പറ്റുന്നതരത്തിലെഴുതിയ കവിതകളായിരുന്നുവോ?

ഇത്തരം ബൈക്ക് അപകടങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്നു.
അകാലത്തിൽ നമ്മേ വിട്ട് പോയ നദീറെന്ന ചെറുപ്പക്കാരൻ അങ്ങകലെ നീല വിഹായസ്സിൽ നമ്മേ നോക്കി കവിതകൾ മിനയുകയാണോ. നദീറിൻറെ ദുഖാർത്ഥമായ കുടുംബാംങ്ങൾക്ക് മുൻപിൽ ഞാൻ ലേഖനം സമർപ്പിക്കുന്നു.


Abk Mandayi Kdr

Create your badge