Thursday, March 22, 2012

ലോകജലദിനമാഘോഷിക്കുമ്പോൾ നാം ചിന്തിക്കേണ്ടത് - ലേഖനം

ഇന്ന് മാർച്ച് 22 ലോക ജലദിനം:‍-
*****************************************
എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് (UNCED). ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു.

ലോക ജലദിനാചരണ ഹേതു:‍-
****************************************
അടുത്ത മഹായുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നൊരു പറച്ചിലുണ്ട്. കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു. ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാൻ പോകുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികൾ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ലോക ജലദിനത്തിൽ ഓർമ്മിക്കപ്പെടേണ്ട വസ്തുതകൾ ഇവയെല്ലാമാണ്.
ലോക ജലദിനം എന്ന് പറഞ്ഞ് ഒരു ദിനം നാം പലരും അറിയാതെ കടന്ന് പോകുമ്പോൾ, നാം ഓരോരുത്തരും മനസ്സറിഞ്ഞ് ചിന്തിക്കേണ്ട ഒന്നുണ്ട്, ഇന്ന് കേരളത്തിൽ പലയിടങ്ങളിലും കിണറുകൾ, കുഴൽ കിണറുകൾ വഴി ആവശ്യത്തിനു ജലം ലഭിക്കുന്നു. എന്നാൽ, വേനലൊന്ന് കനത്താൽ ഭൂമിയിലേക്ക് ജലം താഴ്ന്ന് പോകുമ്പോഴാണു നാം വെള്ളം ഇല്ലല്ലോ എന്ന് പറഞ്ഞ് നെട്ടോട്ടമോടുന്നത്.
                                             ഒരു പത്തിരുപത് വർഷം മുൻപ് മേൽ പറഞ്ഞ സ്ഥലങ്ങളിൽ ധാരാളം കുളങ്ങളും പാടങ്ങളും ഉണ്ടായിരുന്നതിനാൽ ജലക്ഷാമം നാം ഒരിക്കലും അറിഞ്ഞില്ല. എന്നാൽ, കുഗ്രാമങ്ങളിൽ പോലും ഇന്ന് ജനങ്ങൾ തിങ്ങി പാർക്കാൻ തുടങ്ങിയതോടെ കുളങ്ങളും പാടങ്ങളും അപ്രത്യക്ഷ്യമായി, പകരം കിണറുകളും, കുഴൽ കിണറുകൾക്കും സാധ്യതയേറി. എന്നിട്ടും, നാം നാളത്തെ തലമുറയെ കുറിച്ച് ഒരല്പം പോലും ചിന്തിക്കാതെ മഴമൂലം ലഭിച്ചിരുന്ന വെള്ളം പോലും ഒഴുക്കി കളയാനാണു ശ്രമിച്ചത്.
                ഇന്ന് ഗ്രാമ പഞ്ചായത്തുകളിൽ പോലും താമസിക്കുന്നവർക്ക് ഭുമിയുടെ അളവുകൾ കുറഞ്ഞതിനാൽ കുളങ്ങൾ എന്നത് ഇനി വെറും സ്വപ്നമായി അവശേഷിക്കും, എന്നിരുന്നാലും നമ്മുക്ക് വർഷത്തിൽ എങ്ങനെ പോയാലും നാലു മാസമെങ്കിലും മഴ ലഭിക്കുന്നു. ആ ജലമെങ്കിലും ഒഴുകി പോകാതെ അഞ്ച് സെൻറ് സ്ഥലമാണുള്ളതെങ്കിൽ അവീടെ ശേഖരിച്ച് അത് നമ്മുടെ ഭൂമിയിലേക്ക് താഴ്ന്ന് പോകാൻ അനുവദിച്ചാൽ വേനൽ കനക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന ജലക്ഷാമത്തിനു ഒരല്പമെങ്കിലും
അയവുവരുത്താം.                                    
             ഇതിനെല്ലാം പുറമെ മലയാളിക്ക് ഇപ്പോൾ എവിടെ ഒരു കുളം കണ്ടാലും, പ്ലാസ്റ്റിക്ക്, മറ്റു ഖരമാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ഒരിടമാണു. അത് ആരുടേതെതെന്നോന്നും നോട്ടമില്ല. കുളങ്ങൾ ഇന്ന് ഒന്ന് നീന്തി കുളിക്കാനുള്ളതൊ, കുടിക്കാനുള്ളതോ , കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജല ശ്രോതസ്സോ അല്ല പകരം മാലിന്യം നിക്ഷേപിക്കാനുള്ള ഒരു വേസ്റ്റ് ബിൻ മാത്രമായി മാറിയിരിക്കുന്നു. ഈ അവസ്ഥ മാറിയില്ലെങ്കിൽ നാം അടുത്ത ഒരു പത്ത് വർഷത്തിനകം ഉറപ്പായും ജലത്തിനു വേണ്ടി യുദ്ധം ആരംഭിക്കും. ശുദ്ധ ജലം കിട്ടാതെ നാം മാറാവ്യാധികൾക്ക് അടിമയാകും, മനുഷ്യകുലം നശിക്കാനും, ആവാസ വ്യവസ്ഥകൾക്ക് തകരാറു സംഭവിക്കും. 
                   കേരളത്തിലെ പ്രധാന നഗരങ്ങളായ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരവാസികൾ ഇന്നേറ്റവും ദുരിതം അനുഭവിക്കുന്നതും ശുദ്ധ ജലം ലഭിക്കാത്തതിനാലാണു. അവരുടേ കീശ കാലിയാകുന്നതും, ശുദ്ധ ജലത്തിൻറേ അഭാവത്താൽ വരുന്ന അസുഖങ്ങൾക്ക് ചികിത്സക്കാണു. എന്നിട്ടും, നാം എങ്ങോട്ട്? ഇന്ന് പ്ലാസ്റ്റിക്ക് കുപ്പികളിൽ ലഭിക്കുന്നതും പണം നൽകി നാം വാങ്ങുന്നതുമായ ശുദ്ധജലമെന്ന് പലരും കരുതുന്ന മിനറൽ വാട്ടർ സത്യത്തിൽ നാട്ടിൻ പുറങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്ന പൊട്ടക്കുളങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ മോശമാണു. ആ കുപ്പികളീലെ ജലം ഒരു ലാബിൽ പരിശോധനക്ക് വിധേയമാക്കിയാൽ ആ ജലത്തിനു സർക്കാർ പറയുമ്മ പി.എച്ച്.  മൂല്യം ഒരിക്കലും ലഭിക്കില്ല. കോളിഫോം ബാക്ടീരയുടേ അളവ് ഏറെ കൂടുതലായിരിക്കും, ഇത് വയറ് കടി , മഞ്ഞപ്പിത്തം പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകും. നാം പണം കൊടുത്ത് വാങ്ങുന്ന ഈ രോഗങ്ങൾക്ക് പകരം അല്പമൊന്ന് മനസ്സ് വെച്ചാൽ ഉദ്ധ്യോഗസ്ഥരായവർക്കും യാത്രക്കാർക്കും സ്വന്തം വീട്ടിൽ നിന്ന് തിളപ്പിച്ചാറിയ വെള്ളം ബാഗിലോ കയ്യിലോ കരുതാവുന്നതേയുള്ളു. തൻറെ സ്റ്റാറ്റസ് ഉയർത്തുവാൻ വേണ്ടി ബോട്ടിൽ വാട്ടറെ കുടിക്കൂ എന്ന് കാണിക്കാൻ വേണ്ടി വെള്ളം വാങ്ങുന്നവരെ നിങ്ങളോർക്കുക “ നിങ്ങൾ വിഡ്ഢികളുടെ ലോകത്തിലാണു.” അതിനാൽ നാം ഉണർന്ന് പ്രവർത്തിക്കേണ്ട സമയം ആയിരിക്കുന്നു. ജലം അമൂല്ല്യമാണു അത് ഓരോ തുള്ളിയും അമൃതിനു തുല്ല്യമായി കരുതി അതിനെ പാഴാക്കാതിരിക്കുക. നാം വീടുകളിൽ ഉപയോഗിക്കുന്ന കക്കൂസുകൾ ഒഴികെയുള്ള വെള്ളം (പാത്രം കഴുകുന്നതും, മറ്റുമായ ജലം) പുറത്തേക്ക് ഒഴുകി പരിസര മലിനീകരണത്തിനു ഇടവരാത്ത വിധം ടാങ്കുകളിലോ കുഴികളിലോ ശേഖരിച്ച് അതിനെ ചെറിയ മോട്ടോർ പമ്പുകൾ ഉപയോഗിച്ച് കാർഷിക വിളകൾക്ക് നൽകിയാൽ നാം ഈ വിളകൾക്ക് ജലത്തോടോപ്പം വളവുമാകുകയാണെന്നു, അറിയുക.അങ്ങനെ കാർഷിക വിളകളെ പരിപോഷിക്കുന്നതോടൊപ്പം ശുദ്ധജലത്തെ സം രക്ഷിക്കുകയും ചെയ്യാവുന്നതാണു.










































Abk Mandayi Kdr

Create your badge