Thursday, December 4, 2014

മദ്യപരുടെ ജനാധിപത്യം:

Abk Mandayi Kdr

എനിക്ക് വേണ്ടതില്ലാരുടേയും അനുമതി....
ഒന്ന് സ്വസ്തമായുറങ്ങാൻ ഒരു കോടതി...
യുടെ അനുമതി പത്രവും വേണ്ട.....


ഒരു കുപ്പി മദ്യം മോന്തിയാൽ....
ഞാൻ ഈ ഭൂവിൽ രാജാവ്!!!!!!!

ഇത് ജനാധിപത്യമെന്ന് നീതിപീഠം.

 മദ്യം അകത്ത് ചെന്നാൽ.....
കുബേരനും, പാമരനും......
ഹിന്ദുവും, മുസൽമാനും, കൃസ്ത്യനും....
എല്ലാം ഒന്ന് പോലെ.....

ഇതാണു മതേതര,, ജനാധിപത്യം...
ഭൂവിതിൽ.


ബീവറേജിനു മുന്നിലെ നിര....
കണ്ടാൽ ... ഹമ്മോ എന്തൊരു സാഹോദര്യം....

അര ചില്ലി നൽകാൻ മടിക്കുന്നവനും....
കുതികാൽ വെട്ടുകാരനും....
കൊലയാളിയും, തൊഴിലാളിയും,
മുതലാളിയും എല്ലാം ഒരു പോലെയിവിടെ..


അമ്പോ.... ഇതിലും വലിയൊരു...
ജനാധിപത്യം വേറെയുണ്ടോയീയുലകിതിൽ.

മദ്യം നിരോധിക്കണമെന്ന് പറയാൻ...
ഞാനാളല്ല ... കാരണം ഞാനൊരു...
ജനാധിപത്യ വിരുദ്ധനാകുമോ...
യെന്ന് ഭയക്കുന്നു.


വരുമാനമില്ലെന്ന് ഭരണകർത്താക്കൾ....
മദ്യശാലകൾ പൂട്ടിയതെന്ന് പാഴ്വാക്ക്...
സർക്കാർ മദ്യം ആവോളം ഒഴുക്കുന്നു...
എന്നിട്ടും നികുതി കുറവെന്ന് മന്ത്രി.


ഒഴുകട്ടെ മദ്യം ഗംഗാ ജലം പോൽ...
ജനാധിപത്യം പുലരട്ടെ ഭാരതത്തിൽ....
മദ്യം വെറുക്കുന്നവൻ തുലയട്ടെ...
പിന്തിരിപ്പന്മാർ താഴട്ടെ പാതാളത്തിൽ.

Create your badge

മറന്ന് പോയ മുഖങ്ങൾ തിരികെയെത്തുമ്പോൾ..: അനുഭവ കുറിപ്പുകൾ

Abk Mandayi Kdr
             അന്നൊരു വെള്ളിയാഴ്ച , പള്ളിയിലെ ജുമുഅ നമസ്ക്കാരം കഴിഞ്ഞിറങ്ങുമ്പോൾ പൂമുഖത്ത് കണ്ട സുഹൃത്തിനോട് സലാം ചൊല്ലി പടിയിറങ്ങവെ മെലിഞ്ഞുനങ്ങി , തണുത്ത കൈയ്യുള്ള ഒരു കരം എന്നെ സ്പർശ്ശിച്ചു.. സംസാരിച്ച് നിന്നിരുന്ന സുഹൃത്തിൽ നിന്ന് ആഗതനിലേക്ക് ശ്രദ്ധതിരിച്ചു.
മുടിയും താടിയും നീട്ടി വളർത്തി പ്രായത്തിലേറെ നര ബാധിച്ച് മെലിഞ്ഞുണങ്ങിയ ഒരു മനുഷ്യൻ. എൻറെ കൈകളിൽ മുറുകെ പിടിച്ച് കൊണ്ട് എന്നോട് ചോദിച്ചു അറിയുമോയെന്ന്.!!!!!! തെല്ല് അപരിചിതനായി ഞാൻ ആന്ധാളിച്ച് നിൽക്കവെ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ചു കൊണ്ട് വീണ്ടും ചോദിച്ചു എന്നെ അറിയില്ലേയെന്നു.!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
എൻറെ മനോമുകുരത്തിൽ മറ്റൊരു ചിന്തയാണുടലെടുത്തത്. പലരും പലപ്പോഴും അപരിചിതർ ഇത്തരം ചോദ്യങ്ങളുമായി എന്നെ സമീപിക്കാറുണ്ട് അവർക്കെല്ലാം ഒരേ ഒരു ലക്ഷ്യമാണുണ്ടാകുക, എന്നിൽ നിന്ന് സാമ്പത്തിക സഹായം മാത്രം ലക്ഷ്യമാക്കിയുള്ളത്. എന്നാൽ, ഈ മനുഷ്യനിൽ നിന്ന് അത്തരത്തിൽ യാതൊരു ഭാവവുമില്ലെന്ന് ബോധ്യമായി ഞാൻ അല്പം ചമ്മലോടെ അയാളോട് പറഞ്ഞു “ താങ്കളെ എനിക്ക് മനസ്സിലായില്ല എന്ന്. “എടാ ഞാൻ അഷറഫാണു..... നമ്മൾ ഏഴാം ക്ലാസ് വരെ ഒരുമിച്ച് പഠിച്ചിരുന്നു. പിന്നീട്, എൻറെ വീട് മാറിയപ്പോൾ സ്കൂളും മാറിപ്പോയത് മറന്നുവോ?????
എൻറെ ഗതകാലത്തിലേക്ക് മടങ്ങിയെങ്കിലും പഴയ അഷറഫുമായി യാതൊരു സാമ്യവുമില്ലാത്ത രീതിയിൽ അവൻ മാറിയെന്നത് ഞാൻ മറക്കാതെ പറഞ്ഞപ്പോൾ അവൻറെ മറുപടി ഇതായിരുന്നു. നീയൊക്കെയാണു മാറിയത് നിങ്ങളുടെ വേഷവിതാനങ്ങൾ എല്ലാം വ്യത്യസ്തമായി എനിക്ക് മാറ്റമില്ലെന്ന് അവൻറെ ന്യായം. ഒരു പക്ഷെ അങ്ങനെയാകാം, കാരണം ഞാൻ പഠിച്ചിരുന്ന കാലത്ത് മെലിഞ്ഞിരുന്ന ഞാൻ ,ഇപ്പോൾ ആ മെലിച്ചിൽ ഇല്ലെങ്കിലും നരച്ച മുടിയൊന്നും ക്രിത്രിമമായി കറുത്ത പെയിൻറടിക്കാൻ കുറെ നാളുകളായി ഞാൻ മെനക്കെടാറില്ല. എന്നിട്ടും അവൻ എന്നിൽ മാറ്റം ശ്രദ്ധിച്ചു.

ഞങ്ങൾ പഠിക്കുന്ന കാലത്ത് ഇന്ന് എൻറെ മുൻപിൽ നിൽക്കുന്ന അഷറഫല്ലായിരുന്നു അവൻ സാമാന്യത്തിലധികം തടിയും മസിലും എല്ലാം അവനിലുണ്ടായിരുന്നു. ഈ മസിലുള്ളവൻ എൻറെ സുഹൃത്താണെന്ന് പറയുന്നതിൽ അന്ന് ഞാനും അഭിമാനിച്ചിരുന്നു.
അന്ന് മനസ്സിലുണ്ടായിരുന്ന ചുവപ്പ് രാഷ്ടീയത്തോടുള്ള അഭികാമ്യം അവനും എനിക്കുമുണ്ടായിരുന്നു. പണമുള്ളവരെല്ലാം ബൂർഷ്വാസികളാണെന്ന ചിന്ത പണക്കാരെ ഞങ്ങളുടെ മനസ്സിൽ നിന്ന് അകറ്റിയിരുന്നു. ക്ലാസിലും ചില കുറിപ്പെട്ട അദ്ധ്യാപകരും അവരോട് അഭികാമ്യം കാണിക്കുമ്പോൾ കൂട്ടത്തിൽ ഒരു അദ്ധ്യാപകൻ എൻറെ ഒരു ബന്ധക്കാരൻ ആയിരുന്നിട്ട് കൂടി അദ്ദേഹത്തെ മനസ്സ് കൊണ്ട് വെറുത്തിരുന്നെങ്കിൽ മാതാവിൻറേ ശാസന ഭയന്ന് പുറത്ത് പ്രകടിപ്പിക്കാറില്ലായിരുന്നു.
                   ഈ സാമ്യം അല്ലെങ്കിൽ അടുപ്പം എനിക്ക് അഷറഫിനോടും, അവനു എന്നോടും ഉണ്ടായിരുന്നു. സ്കൂൾ മാറിയതോടെ അഷറഫുമായുള്ള അടുപ്പം കുറഞ്ഞു അവൻ എസ്,എഫ്,ഐ യുടെ കുട്ടി നേതാവായി പോയ സ്കൂളിൽ തുടർന്നു. പത്ത് വരെ പഠിച്ചു, കുടുംബ പ്രാരാബ്ധത്താൽ പഠിത്തം അവസാനിപ്പിച്ച് മുബൈയിലേക്ക് വണ്ടി കയറി കാലങ്ങൾ മുബൈയിൽ കിട്ടിയ തൊഴിലുകളിൽ ഏർപ്പെട്ട്, മദ്യത്തിനും, മയക്ക് മരുന്നിനും അടിമയായി കുറെ കാലങ്ങൾ. ഇപ്പോൾ എല്ലാം വലിച്ചെറിഞ്ഞ് മുബൈയിൽ നിന്ന് കച്ചവടത്തിലൂടെയുണ്ടാക്കിയ ചെറിയ തുകയുമായി നാട്ടിൽ വന്ന് കുടുംബവും ആത്മീയ ചിന്തകളുമായി കഴിയുന്നു. ഇന്നദ്ദേഹത്തിനു മദ്യത്തേയും, മയക്ക് മരുന്നിണോടും വെറുപ്പാണു.എങ്കിലും, നേരത്തെ ഉപയോഗിച്ച മയക്ക് മരുന്നിൻറേയയം മദ്യത്തിൻറേ ക്ഷീണം മുഖത്തും ശരീരത്തിലും കാണിക്കുണ്ട് അതാണു അവനെ തിരിച്ചറിയാൻ എനിക്ക് കഴിയാതിരുന്നത്.
ഞങ്ങൾ പള്ളിയിൽ നിന്ന് പിരിയുമ്പോൾ ഫോൺ നമ്പർ തരാൻ ആവശ്യപ്പെട്ടപ്പോൾ അത് ഉപയോഗിക്കാറില്ലെന്ന മറുപടിയാണു കിട്ടിയത്. പള്ളിയിൽ പോകുമ്പോൾ മോബൈൽ ഫോൺ കയ്യിൽ വെക്കാതിരിക്കുന്ന എനിക്ക് അഷറഫിൻറെ ഒരു ഫോട്ടോ പോലും എടുക്കാൻ കഴിഞ്ഞില്ല. എങ്കിലും ഇനിയും ആളെ കണ്ടെത്താമല്ലൊ എന്ന സന്തോഷത്താൽ ആലിംഗനം ചെയ്തു പിരിഞ്ഞു.
Create your badge

മോബൈൽ കമ്പനികളാൽ വഞ്ചിതരാകുന്ന ഉപഭോക്താക്കൾ:- ലേഖനം.

Abk Mandayi Kdr

                 ഏതെങ്കിലും വിധേന ഉപഭോക്താക്കളെ ആകർഷിക്കാനും അവരുടെ കീശയിൽ കയ്യിട്ട് വാരാനും കച്ചക്കെട്ടിയിറങ്ങിയിരിക്കയാണ്. മോബൈൽ കമ്പനികൾ.
 

ഇന്ത്യയിലെ പ്രമുഖ മോബൈൽ ദാതാക്കൾ ഇപ്പോൾ പൊതു വിജ്ഞാനം നൽകാനെന്ന വ്യാജേന ഒപ്പം വൻ വിലയുള്ള കാറും മറ്റും സമ്മാനമായി നൽകാമെന്ന വാഗ്ദാനത്തോടെ ദിനേന ഒനാം ക്ലാസ് വിദ്യാർത്ഥിക്ക് പോലും വളരെ ലളിതമായി ഉത്തരം നൽകാവുന്ന തരത്തിൽ ഒബ്ജെക്ടീവ് രൂപത്തിൽ ചോദ്യങ്ങൾ ചോദിക്കുന്നു.

ഒരു ഉദാഹരണം താഴെ പറയാം.
Where is famous Vadakkumnadan Temple? option A. Thrissur option B Kottayam charges per SMS 5Rs.
ഇത്രയും ലളിതമായ ഒരു ചോദ്യം കേരള സർക്കിളിലുള്ള മോബൈൽ ഉപഭോക്താക്കൾക്കയച്ചാൽ ഉത്തരം വളരെ ലളിതമായതിനാൽ ശരിയായ ഉത്തരം ലക്ഷക്കണക്കിന് പേർ അയക്കും. അതുമല്ല ചിലർ രണ്ട് ഒപ്ഷനും അയക്കാൻ രണ്ട് എസ്.എം.എസും അയച്ചെന്ന് വരാം. ഇങ്ങനെ കോടികൾ സമ്പാദിക്കുന്ന മോബൈൽ ദാതാക്കൾ ലഭിക്കുന്ന തുകയുടെ പകുതി പോലും ചെലവഴിക്കാതെ കാറ് മുതലായത് ഓഫർ ചെയ്ത് നമ്മുടെ ലോട്ടറിയേക്കാൾ ലാഭം ലഭിക്കുന്ന ഏർപ്പാടിനെ ഉപഭോക്താക്കൾ തിരിച്ചറിയുക. എല്ലാത്തിനും തങ്ങളാണു ബുദ്ധിമാന്മാരെന്നഹങ്കരിക്കുന്ന മലയാളി സമൂഹം ഇത്തരം വിഷയങ്ങളിൽ പമ്പര വിഡ്ഡികളാനെന്ന് തെളിയിക്കുന്നതിനു ഉത്തമ ഉദാഹരണമാണു മോബൈൽ ദാതാക്കൾ ദീനേന അയക്കുന്ന ഈ എ.എം.എസ് ചൂതാട്ടം. ഇത് തിരിച്ചറിഞ്ഞ് എല്ലാ മോബൈൽ ഉപഭോക്താക്കളും ഇത്തരം എസ്.എം.എസ് ചൂതാട്ടത്തിൽ പങ്കെടുക്കാതിരിക്കാൻ ശ്രദ്ധിക്കുക.

Create your badge

പുതുതലമുറയുടെ സദാചാരം: കവിത

Abk Mandayi Kdr

പുതു തലമുറ വരുന്നേ വഴിമാറുക.....
ഞങ്ങൾക്കാണീ ഭൂവിൽ സർവ്വാധികാരം...
പഴയ തലമുറകൾ വഴിമുടക്കികളാകരുത്...
നിങ്ങൾക്ക് വേണ്ടതിനി വൃദ്ധസദനങ്ങൾ മാത്രം.


പുതു തലമുറ വരുന്നേ വഴി മാറുക....
ഞങ്ങൾ കൃഷി ചെയ്യുന്നു കൊയ്യുന്നു...
ഇൻറർ നെറ്റും, വാട്ട്സ് അപ്പിലൂടേയും....
ഞങ്ങളുടെ കൈ വിരലുകൾ സദാ നേരവും...
അദ്ധ്വാനിക്കുന്നു മോബൈൽ കീ പാഡിലൂടെ...


അരപട്ടിണിയാണെങ്കിലും.....
ഞങ്ങൾക്കാക്ഷേപമില്ല....
ഒരിറ്റ് ദാഹത്തിനായ്....
മോബൈലും ഇൻറർ നെറ്റുമുണ്ടെങ്കിൽ.

രാവും പകലും ഞങ്ങൾക്ക് ഭേദമില്ല..

 ഞങ്ങളെ ലാളിച്ച് താലോലിക്കാൻ....
മോബൈൽ ദാതാക്കളും....
ഓഫറുകളുടെ കൂമ്പാരകഥകൾ....
നൽകി... പുതു തലമുറയിൻ...
രക്തമൂറ്റുന്നൊരട്ടയായവർ...
കൊഴുക്കുന്നു.


പൂക്കളെ ലാളിക്കേണ്ടൊരു.....
പെൺക്കുട്ടികളുടെയോമന ...
വിരലുകൾ .....
മോബൈൽ പാഡുകളിൽ....
അമ്മാനമാടുന്നു രാപ്പകലുകൾ.


ഞങ്ങൾ പുതുതല മുറ......
ഞങ്ങൾ നിരത്തിലും...പാടത്തും....
മൈതനത്തിലും.... ഹോട്ടലുകളിലും....
ചും ബിച്ച് പ്രതിഷേധിക്കും....
സദാചാര പ്രചാരകർക്കെതിരിൽ...
നിങ്ങൾ പഴമുറക്കാരെ....
ഞങ്ങളെ കണ്ട് പഠിക്കുക....


ഞങ്ങളിൻ സ്നേഹവായ്പുകൾ.

പുതു തലമുറ വരുന്നേ വഴിമാറുക.....
ഞങ്ങൾക്കാണീ ഭൂവിൽ സർവ്വാധികാരം...
പഴയ തലമുറകൾ വഴിമുടക്കികളാകരുത്...
നിങ്ങൾക്ക് വേണ്ടതിനി വൃദ്ധസദനങ്ങൾ മാത്രം.


Create your badge

ഈ യുവതികൾക്കെന്ത് പറ്റി?????

Abk Mandayi Kdr
നമ്മുടെ നാട്ടിൽ സ്ത്രീ പീഢനങ്ങൾ ഒട്ടനവധി നടക്കുന്നതോടോപ്പം , യുവതികൾ പതിനാറുകാരികൾ മുതൽ രണ്ടും, മൂന്നും പ്രസവിച്ച അമ്മമാർ വരെ കാമുകന്മാരോടൊത്ത് ഒളിച്ചോട്ടവും വളരെയേറെ വർദ്ധിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നു.
ഈ കഴിഞ്ഞ വാരം നമ്മുടെ കൊടുങ്ങല്ലുരിൽ നിന്ന് തന്നെ ഒരു യുവതി വിവാഹം കഴിഞ്ഞ് കഷ്ടി രണ്ട് വർഷമേ കാണുകയുള്ളു. അതിൽ ആറുമാസം പ്രായമായ കുഞ്ഞിനെ ഭർത്തൃ ഗ്രഹത്തിൽ ഉപേക്ഷിച്ച് കൊണ്ട് കാമുകനുമായി മുങ്ങി. അതും ആ കാമുകനോ കൊലപാതകം അടക്കമുള്ള ക്രിമിനൽ കേസ്സുകളിൽ ഒന്നാം പ്രതിയും, പോലീസ് പിടികിട്ടാപ്പുള്ളിയെന്ന് മുദ്രകുത്തിയവനുമായ ഒരുത്തൻ.
ഭർത്താവ് ഗൾഫിൽ ആയപ്പോൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ വേണ്ടി ടൌണിലുള്ള പ്രൈവറ്റ് കോളേജിൽ ചേർന്ന് പഠിക്കുന്ന യുവതി ക്രിമിനലായ കാമുകനുമായി പരിചയം അത് വളർന്നെത്രേ!!!!!!! അങ്ങനെയെത്രേ അവസാനം കാമുകനുമായി മുങ്ങിയത്. അതും ചുമ്മാ അങ്ങ് മുങ്ങിയതല്ല, അവൾക്ക് വീട്ടുകാർ സ്ത്രീധനമായി നൽകിയ മുഴുവൻ സ്വർണ്ണവുമുണ്ടായിരുന്നു.
ഇതേ, അനുഭവങ്ങൾ തൃശ്ശൂർ ജില്ലയിലെ പല ഭാഗങ്ങളിലും അരങ്ങേറുണ്ട്. ഇന്ന് മാധ്യമം ദിനപത്രം മറ്റൊരു റിപ്പോർട്ട് ഇങ്ങനെ, പതിനാറുകാരി പെൺക്കുട്ടി മറ്റൊരു ക്രിമിനൽ പുള്ളിയുമായി ഇറങ്ങി പോയി കാമുകനു ഭാര്യയും രണ്ട് കുട്ടികളുമുള്ള 45 കാരൻ, മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടു അവരെ പിടിച്ചു പോലീസ് ചോദ്യം ചെയ്തപ്പോൾ പെൺകുട്ടി പറയുന്നു ഈ ആൾ അല്ലാതെ വേറൊരാളെ സ്വീകരിക്കില്ലെന്നു. വിവാഹ പ്രായമെത്താൻ ഇനിയും രണ്ട് വർഷം ബാക്കി നിൽക്കെയുള്ള അവസ്ഥയാണിത്.
ഇവിടെ നാം അന്വേഷിക്കേണ്ട പ്രധാന കാരണം ഒന്നുകിൽ പെൺക്കുട്ടികൾ വീട്ടിൽ അവഗണിക്കപ്പെടുന്നു. അവർ ഉദ്ദേശിക്കുന്ന സ്നേഹം ലഭിക്കുന്നില്ല.
മറ്റൊന്ന് അമിതമായ ആഡംബര ജീവിതത്തിനു അവസരം ലഭിക്കുന്നു, ഇൻറർ നെറ്റും വാട്ട്സ് അപ്പ് , മുഖപുസ്തകം പോലുള്ളതിൻറെ കടന്ന് കയറ്റം .ചെലവ് കുറവിലും, സ്വകാര്യമായും നെറ്റിലൂടെയുള്ള സ്വകാര്യ സംഭാഷണത്തിനു അവസരം ലഭിക്കുന്നു. മോബൈൽ ഫോൺ പ്രത്യേകിച്ച് നെറ്റ് സൌകര്യം ഉള്ളതിൻറെ കടന്ന് കയറ്റം പെൺകുട്ടികളെ ഇത്തരം പ്രണയങ്ങളിൽ എത്തിക്കുന്നു.
ഇങ്ങനെ കുരുക്കിൽ വീഴുന്ന പെൺക്കുട്ടികളെ മയക്ക് മരുന്നു നൽകി പീഢിപ്പിക്കുകയും, വീഡിയോകൾ എടുത്ത് ഭീഷണി പ്പെടുത്തി വീണ്ടും മറ്റുള്ളവർക്ക് വില്പന ചരക്കാക്കുന്നതും നടക്കുന്നു. ചിലത് മാത്രം വിവാഹത്തിൽ കലാശിക്കുമെങ്കിലും കാലക്രമത്തിൽ അവരെ വലിച്ചെറിയുന്ന പ്രവണതയും ധാരാളം.
ഇത്തരം സന്ദർഭങ്ങൾ ഉണ്ടാകാതിരിക്കാൻ വീടുകളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയും മാതാപിതാക്കൾ മക്കളോട് സ്നേഹം കാട്ടാനായ് മോബൈൽ എന്നിവ സമ്മാനിക്കൽ നിറുത്തുകയും, മക്കൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇടക്കിടെ സന്ദർശ്ശനം നടത്തി കുട്ടികളെ അവർ ശ്രദ്ധിക്കുന്നുണ്ടെന്ന് വന്നാൽ ഒരു പരിധി വരെ തടുക്കാം. വീട്ടിൽ നെറ്റും, ഫോണും ഉപയോഗം നിയന്തിർക്കാൻ പാസ് വേർഡുകൾ ഉപയോഗിക്കുക. സ്വകാര്യമായി മുറിയിൽ ഇരുന്ന് പഠിക്കുന്ന സമ്പ്രദായത്തിനു പകരം ഹാളിൽ എല്ലാവരും കാൺകെ പഠിക്കാൻ ശ്രദ്ധിക്കുക. പഠിക്കുന്ന സമയങ്ങളിൽ മാതാപിതാക്കൾ ടിവി മുതലായത് ഉപയോഗിക്കാതെ വായന ശീലമാക്കിയാൽ കുട്ടികൾ പഠിപ്പിൽ ശ്രദ്ധിക്കുകയും ഒപ്പം മാതാപിതാക്കളുടെ വായനാ ശീലം വർദ്ധിപ്പിക്കുകയും ചെയ്യാം.
വായന ക്കാരുടെ  അഭിപ്രായങ്ങൾക്ക് സ്വാഗതം.

Create your badge