Monday, February 27, 2012

Pathfinder: Pathfinder: മാംസാഹാരത്തിലും മലയാളി മുന്നിൽ - ലേഖനം.

Pathfinder: Pathfinder: മാംസാഹാരത്തിലും മലയാളി മുന്നിൽ - ലേഖനം.: Pathfinder: മാംസാഹാരത്തിലും മലയാളി മുന്നിൽ - ലേഖനം.

Abk Mandayi Kdr

Create your badge

Pathfinder: മാംസാഹാരത്തിലും മലയാളി മുന്നിൽ - ലേഖനം.

Pathfinder: മാംസാഹാരത്തിലും മലയാളി മുന്നിൽ - ലേഖനം.

Abk Mandayi Kdr

Create your badge

മാംസാഹാരത്തിലും മലയാളി മുന്നിൽ - ലേഖനം.

ഭാരതത്തിൻറെ തെക്കേ അറ്റത്ത് കിടക്കുന്ന കൊച്ച് സംസ്ഥാനം, കേരളം - മലയാളികൾ- കേരവൃക്ഷത്തിൻറെ നാട് പ്രസിദ്ധിക്കൊപ്പം കുപ്രസിദ്ധിയിലും ലോകമറിയുന്ന നാട് ദൈവത്തിൻറെ സ്വന്തം നാടെന്നറിയപ്പെടുന്ന ഈ പ്രദേശം അതിൽ വസിക്കുന്ന ജനങ്ങൾ മാംസാഹാരത്തിലും മുന്നിലെന്ന് തെളിയിക്കുന്ന കണക്കുകൾ ആണു കാണുന്നത്.  മലയാളികൾ ഒരു ദിവസം തിന്നു മുടിക്കുന്ന മാംസം അമ്പത് ലക്ഷം കിലോ ആണെന്ന് കേട്ടാൽ ആരും ഞെട്ടരുത്.  ഇത് പത്രങ്ങളിലൂടെ വായിച്ചവരെല്ലാം ഞെട്ടിയെന്നും, മൃഗസം രക്ഷണവകുപ്പിലും ഞെട്ടലുളവാക്കിയെന്നുമാണു വാർത്ത. കേരളത്തിലെ മദ്യപാന വാർത്ത ഇപ്പോൾ വാർത്തയല്ലാതെയായിട്ടുണ്ട് അത്രക്കും അത് വർദ്ദിച്ച് കൊണ്ടിരിക്കുന്നതല്ലാതെ കുറയുന്ന ലക്ഷണവുമില്ല, അത് കുറക്കാനുള്ള ഒരു നടപടിയും സർക്കാർ ഇത് വരെ കൈകൊണ്ടിട്ടുമില്ല, കാമധേനുവിനെ ആരെങ്കിലും കൊല്ലുമോ?!!!!!
         കേരളത്തിൽ മുൻപ് ഭരിച്ചിരുന്ന ഒരു മുട്ട മന്ത്രിയുണ്ടായിരുന്നു (മുട്ട മന്ത്രിയെന്ന് ഞാൻ പറയുന്നതല്ല കേരളത്തിലെ പത്രമാധ്യമങ്ങളും, പൊതുജനങ്ങളും അദ്ദേഹത്തിനു ഓമനിച്ച് നൽകിയ പേരായിരുന്നു).  വിശപ്പടക്കാൻ അരിയാഹാരത്തിനു പകരം രണ്ട് മുട്ടയും, ഒരു ഗ്ലാസ് പാലും കഴിച്ചാൽ വിശപ്പു മാറുമെന്നും , കോഴിയേയും, പശുവിനേയും വളർത്തിയാൽ പാലും, മുട്ടയും, കഴിക്കാമെന്ന് പറഞ്ഞത് നല്ല കാര്യമാണെങ്കിലും കോഴിയിറച്ചി കൂടി കഴിക്കുകയാണെങ്കിൽ സുഭിക്ഷമാകുമെന്ന് മലയാളി കണക്കാക്കി അത് അക്ഷരം പ്രതി നടപ്പാക്കിയിരിക്കുന്നു. മന്ത്രി അന്ന് പറഞ്ഞത് കോഴിയേയും, പശുവിനേയും വളർത്താനായിരുന്നെങ്കിൽ മടിയന്മാരായ മലയാളികൾ അതൊന്നും ചെയ്യാൻ മിനക്കെടാതെ കോഴി തീറ്റ വർദ്ദിപ്പിച്ചെന്ന് കണക്കുകളിൽ നിന്ന് മനസ്സിലാക്കാം.
           2008 -2009 ലെ സാമ്പത്തിക വർഷ കണക്കനുസരിച്ച് തെക്കേ ഇന്ത്യയിൽ ഇറച്ചി തീറ്റയിൽ മലയാളിയെ വെല്ലാൻ മറ്റാരുമില്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ചില കണക്കുകൾ ഇതാ:-
 മാട്ടിറച്ചി :   ആറ് കോടി നാൽപ്പത്തിയൊന്ന് ലക്ഷം കിലോയാണെങ്കിൽ,


കോഴിയിറച്ചി :- ഒരു കോടി മുപ്പത്തി ഏഴ് ലക്ഷം കിലോയാണു.

 പന്നിയിറച്ചി :- എഴുപത്തി എണ്ണായിരം കിലോയും.

 ആട്ടിറച്ചി ;‍ ആറ് ലക്ഷത്തി അമ്പതിനായിരം കിലോയുമാണു.

 മലയാളിയുടെ തീൻ മേശയൊരുക്കാനായി 2010-2011 സാമ്പത്തിക വർഷത്തിൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ കോഴികളുടെ എണ്ണം  6.08 കോടിയാണു, ഇതിനു പുറമേ കേരളത്തിലെ ഫാമുകളിൽ ഉല്പാദിപ്പിച്ചതും സംസ്ക്കരിച്ച ഇറച്ചിയായി എത്തുന്നതും കൂടി കണക്കു കൂട്ടിയാൽ ഈ കണക്ക് പിന്നേയും വർദ്ധിക്കും.  കേരളത്തിലെ ഓരോ പഞ്ചായത്തുകളിലും ദിനവും ശരാശരി എട്ട് മാടുകളെ അറക്കുന്നുവെന്ന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ കണക്കെടുത്താലും കേരളത്തിലെ 1024 പഞ്ചായത്തുളിൽ ഒരു ദിനം കശാപ്പ് ചെയ്യപ്പെടുന്നത് 8192 മാടുകളെയാണു. ഇപ്രകാരം കേരളീയൻറെ വയറ്റിൽ ഒരു വർഷം എത്തുന്നത് ഇരുപത്തിയൊമ്പത് ലക്ഷത്തി തൊണ്ണൂറായിരത്തി എൺപത് മാടുകളാണു.
     ഇതിനും പുറമെ ആട്ടിറച്ചി ദിവസവും 122 ടണ്ണും, പോർക്കിറച്ചി : രണ്ട് ടണ്ണോളവുമുണ്ട്.
     ഇത്രയും മാംസാഹാരത്തിനു മലയാളി ഒരു വർഷം ചെലവഴിക്കുന്നത് പതിനായിരത്തി മുന്നൂറ്റി അറുപത് കോടിയോളാമാണെന്ന് നാം അറിയുന്നുണ്ടോ? മറിച്ച് മൂന്ന് നേരം മൃഷ്ടാനം അരി വാങ്ങി കഴിക്കാൻ മേൽ പറഞ്ഞ തുകയുടെ പകുതി പോലുമാകില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
     ഇനി മുട്ടയുടെ കാര്യമായാലും വിഭിന്നമല്ല ദിവസവും ഒരു കോടി മുട്ടയിലേറെയാണു മലയാളി ബുൾസൈക്കും, ഓം ലെറ്റിനും ,മറ്റു ബേക്കറി പലഹാരങ്ങൾക്കുമായി ചെലവഴിക്കുന്നത്.
      മലയാളിക്ക് കുറച്ച് കാലമായി കോഴിയേയാണു ഏറെ പ്രിയം.  ചിക്കൻ ചില്ലിയായും, സിക്സ്റ്റി ഫൈവായും , ജിഞ്ചറായും , ഷവർമ്മയും എല്ലാം ആകുന്നതിനു പാവം കോഴികൾ തന്നെ.  നമ്മൾ കഴിക്കുന്ന മാംസാഹാരത്തിൻറെ പതിമൂന്ന് ശതമാനവും കോഴിയാണെത്രെ, വരും നാളുകളിൽ ഇത് കൂടാനാണു സാദ്ധ്യത.
       താരതമ്യേന മാട്ടിറച്ചിയേക്കാൾ ആരോഗ്യത്തിനു നല്ലത് കോഴിയാണെന്ന ചിന്തയാകാം കോഴിയുപയോഗത്തിൽ വന്ന ഈ വളർച്ചക്ക് കാരണം. എന്നിരുന്നാലും, ഈയ്യടുത്തിടെ തമിഴ്നാട്ടിൽ നിന്ന് വരുന്ന ബ്രോയിലർ കോഴികളിൽ തൂക്കം വർദ്ദിപ്പിക്കാനായ് ഹോർമോൺ ചികിത്സയും, മന്ത് രോഗികളുടേ പഴുപ്പിൽ നിന്നെടുക്കുന്ന ചലവും കോഴികളിൽ പ്രയോഗിക്കുന്നെന്ന് ഒരു വാർത്ത വന്നതിനെ തുടർന്ന് കേവലം ഒരു വാരം കോഴികളുടെ ഉപഭോഗത്തിൽ നേരിയ ഇടിവ് വന്നെങ്കിലും, മലയാളിയുടെ കോഴിയോടുള്ള ആ വെറുപ്പ് മൂന്നോ, നാലോ ദിനങ്ങൾ മാത്രം. ഇതെഴുതുമ്പോഴും കശാപ്പ് ചെയ്യും മുൻപുള്ള കോഴി തൂക്കത്തിനു ഒരു കിലോ വില 78 രൂപയാണു. ആഘോഷ നാളുകളിൽ ഇത് തൊണ്ണൂറും, തൊണ്ണൂറ്റഞ്ചുമായിരിക്കും.
      പണ്ട് കാലത്തെ പോലെ മലയാളിക്ക് മാംസം ഭക്ഷിക്കാൻ ജാതി മത ഭേദമൊന്നുമില്ല, ഓണവും വിഷുവും ആഘോഷിക്കണമെങ്കിൽ ഇന്ന് മലയാളിക്ക് അവിയലും, കാളനും, ഓലനും, സാമ്പാറും കൊണ്ട് തൃപ്തിയാകില്ല, അവർക്കിന്നു കാളയും, പോത്തും, ആടും, കോഴിയും വേണം. ഇത്തരം ആഘോഷദിനങ്ങളിൽ സാധാരണ ദിനത്തെ ഉപഭോഗത്തേക്കാൾ 20% കോഴിയുടെ ഉപഭോഗം കൂടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
        ഹർത്താലുകൾക്കും ഇതേ അവസ്ഥ തന്നെയാണു കേരളത്തിൽ, ആ ദിവസങ്ങളിൽ മാംസാഹാരം ഭക്ഷിച്ചും, കുടിച്ചും മദിച്ചും മലയാളി ഹർത്താൽ കൊണ്ടാടുന്നു.
   കഴിഞ്ഞ ഓണ നാളുകളിൽ കേരളത്തിൽ വിവിധ തരം ഇറച്ചികൾ വിറ്റഴിക്കപ്പെട്ടത് മുട്ടയടക്കം 50 കോടി രൂപയുടേതായിരുന്നു. ആട്,മാട്, കോഴി, പന്നി എന്നിവയുടെ മാംസം മാത്രം 1759 ടൺ ഓണ നാളിൽ വിറ്റഴിച്ചുവെത്രേ!!!!!!!!!!!!!!!!!
    ജില്ല തിരിച്ച് പറയുകയാണെങ്കിൽ ഇറച്ചി തീറ്റയിൽ മുൻ പന്തിയിൽ നിൽക്കുന്നത് എറണാകുളം, കോട്ടയം, തൃശ്ശൂർ, മലപ്പുറം ജില്ലകളാണെങ്കിൽ, കോഴി തീറ്റയിൽ എറണാകുളവും, മട്ടനിൽ മലപ്പുറവും, ബീഫ് തീറ്റയിൽ തൃശ്ശൂർ, എറണാകുളം, കോഴിക്കോട് എന്നിവക്കാണു ഒന്നും, രണ്ടും, മൂന്നും സ്ഥാനം ക്രമപ്രകാരം.
       എന്നാൽ, പോർക്ക് തീറ്റക്ക് കേരളത്തിൽ മറ്റെല്ലാ ജില്ലകളേയും വെല്ലുവിളിച്ച് കൊണ്ട് മദ്യപാനം(ചാലക്കുടി) പോലെ തന്നെ തൃശ്ശൂർ ജില്ലയിലെ അങ്കമാലി തന്നെ മുന്നിൽ.
     ഈ ഇറച്ചി തീറ്റ കൂടാൻ ഒരു പ്രധാന കാരണമായി പറയുന്നത് ഗൾഫ് കുടിയേറ്റക്കാരുടെ എൻപതുകൾ മുതലുള്ള കുതിച്ച് കയറ്റവും തന്നിമിത്തം ഉണ്ടായ സാമ്പത്തിക വളർച്ചയും താരതമ്യേന മാട്ടിറച്ചിക്കുണ്ടായിരുന്ന വിലക്കുറവുമായിരുന്നു. അപ്പോഴും, കോഴിയും, ആടുമെല്ലാം മധ്യവർഗ്ഗത്തിൻറെ തീൻ മേശയിൽ മാത്രം ഒതുങ്ങി നിന്നെങ്കിലും മലയാളിയുടെ ഭക്ഷണക്രമങ്ങളിൽ ഫാസ്റ്റ് ഫുഡുകൾ മൂലമുണ്ടായ മാറ്റങ്ങൾ , തട്ടുകടകളുടെ വർദ്ധന, പാശ്ചാത്യ ഭക്ഷ്യസംസ്ക്കാരത്തിനു ലഭിച്ച് സ്വീകാര്യത , ബഹുരാഷ്ട്രകുത്തകളുടെ കടന്ന് കയറ്റം , ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരം മുതലായത് നിമിത്തം ജനങ്ങളുടെ ഇറച്ചി കൊതി വർദ്ധിപ്പിക്കാൻ ഇടയാക്കി.
        മലയാളിയുടെ ഈ മാംസ പ്രിയം കൊണ്ട് അവൻ നേടുന്നത് ആയുസ്സെത്താതെയുള്ള മരണമാണു. പ്രമേഹവും, കൊളസ്റ്റ്രോളും, രക്താദിസമ്മർദ്ദത്താലും വരുന്ന പക്ഷാഘാതവും, ഹൃദയാഘാതവും മലയാളികളുടെ ജീവിത ദൈർഘ്യം അനുദിനം കുറച്ചു കൊണ്ടിരിക്കുന്നു.
       കേരളമെന്ന് ഈ കൊച്ച് സംസ്ഥാനത്ത് 40 ലക്ഷത്തിൽ പരം പ്രമേഹ രോഗികളുണ്ട്. 35000 ത്തിൽ അധികം പേർക്ക് കാൻസർ ബാധിക്കുന്നു. ഹൃദുരോഗ സാധ്യത ഏറ്റവും അധികമുള്ള ഒരു സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. എന്തിനേറെ കൊച്ച് കുട്ടികൾക്ക് പോലും പൊണ്ണത്തടിയാണു.
     മലയാളിയുടെ ഒരു നേരം പോലും മാംസാഹാരമില്ലാതെ ജീവിക്കാൻ വയ്യെന്ന മാംസക്കൊതിയും, മെയ്യനങ്ങാതെയുള്ള ജീവിത ശൈലിയും ആണു കേരള ജനതയെ ഇത്രമേൽ രോഗാതുരരാക്കിയതെന്നു ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻറേ കണ്ടെത്തൽ.
     മാംസ ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള കൊഴുപ്പ് ധമനികളിൽ ബ്ലോക്കുണ്ടാക്കുകയും തന്നിമിത്തം രക്തസമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ മാംസത്തിൽ നിന്നും കൂടുതൽ കലോറി ലഭിക്കുന്നതിനാലും, കൊഴുപ്പ് വർദ്ധിക്കുന്നതിനാലും ശരീരഭാരം കൂടുകയും അത് പൊണ്ണത്തടിയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഫാമുകളിലും മറ്റും വളർത്തുന്ന ആടുമാടുകൾക്കും, കോഴികൾക്കും താരതമ്യേന കൊഴുപ്പിൻറെ അളവു കൂടുന്നു. മാത്രമല്ല ഉയർന്ന താപത്തിൽ പാചകം ചെയ്യുന്ന മാംസം പാചകം ചെയ്യുമ്പോൾ കാൻസർ കാരികളായ ഘടകങ്ങൾ ഉണ്ടാക്കുന്നതായി അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ പഠനങ്ങളിൽ പറയുന്നു. ഇറച്ചിയിലെ മാംസ്യത്തിൻറെ ദഹനത്തിനു സമയം കൂടുതൽ ആവശ്യമുള്ളതിനാൽ അവ ദീർഘ സമയം കുടലിൽ കഴിയാൻ ഇടയാകുകയും അത് വൻ കുടൽ കാൻസറിനു സാധ്യത ഉയർത്തുകയും ചെയ്യുന്നു.
       മാംസ തീറ്റയിൽ മുൻ പന്തിയിലാണു കേരളമെങ്കിലും , കേരളത്തിലെ മൃഗങ്ങളുടെ അറവിലും സംസ്ക്കരണത്തിലും ഏറെ പിന്നിലാണു. കേരളത്തിലെ 3865 അറവു ശാലകളിൽ 154 എണ്ണം മാത്രമാണു അംഗീകൃത അറവുശാലകൾ , ബാക്കി 1997 എണ്ണം അംഗീകാരമില്ലാത്തതും, 1714 എണ്ണം വെറും ഷെഡ്ഡുകളുമാണെന്ന് പറയപ്പെടുന്നു.
     കേന്ദ്ര സർക്കാർ ഏജൻസിയായ അപെഡ ( അഗ്രിക്കൾച്ചറൽ ആൻറ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്പ്മെൻറ് അതോറിറ്റി) യുടെ അംഗീകാരമുള്ള ഒരേ ഒരു അറവുശാല മാത്രമാണു കേരളത്തിലുള്ളത്. സംസ്ഥാന സർക്കാർ സ്ഥാപനമായ കൂത്താട്ടുകുളത്തെ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യക്ക് പോലും അപെഡ അംഗീകാരമില്ലെന്നതാണു സത്യം.

   അറവുശാല നിയമം അനുസരിച്ച് മൃഗങ്ങളെ അറക്കുന്നതിനു മുൻപും അറവിനു ശേഷവും ഒരു വെറ്റിനറി ഡോക്ടർ പരിശോധിച്ചിരിക്കണമെന്നാണു നിയമം.  കൂടാതെ വൃത്തിയും വെടിപ്പുമുള്ളിടത്ത് വേണം അറവ് നടത്തുവാൻ, അറുത്ത മൃഗങ്ങളുടെ മാംസം ഓപ്പൺ ആയി പ്രദർശ്ശിപ്പിക്കാൻ പാടില്ല എന്ന നിയമങ്ങൾ ജനങ്ങൾക്ക് പോയിട്ട് അറവ് നടത്തുന്നവർക്ക് പോലും അറിയില്ല, അറിഞ്ഞാലും അത് പാലിക്കാറില്ല.
     ഇത്രയും കാര്യങ്ങൾ പരസ്യമായി പറഞ്ഞാലും, എത്ര വായിച്ചറിവുകൾ നേടിയാലും , ഇത്രയും വൃത്തി ഹീനമായ സാഹചര്യത്തിൽ അറുത്തതാണെന്ന് പറഞ്ഞാലും , നാം മലയാളികൾ മാംസാഹാരം പാചകം ചെയ്ത് തീൻ മേശയിൽ എത്തിയാൽ എല്ലാം മറക്കുന്നു.





Abk Mandayi Kdr

Create your badge