Saturday, March 10, 2012

വ്യാമോഹം - കവിത

അനന്ത വിദൂരമാം അലയാഴിക്കക്കരെ...
ചെന്താമര പൂ നുള്ളുവാനായ്....
തോണി തുഴഞ്ഞവൻ നീങ്ങി...
ഏറെ തുഴഞ്ഞപ്പോൾ ഇരുൾ മൂടിയയാർദ്രി....
കണ്ട് ഭയന്നവൻ മടങ്ങി.

അമ്പരമുറ്റത്ത് വാരി വിതറിയ...
താരകങ്ങളെ വാരിയെടുപ്പാനായ്...


പാറി പറന്നവനേറെ ദൂരത്തിലപ്പഴോ...
ആകാശത്തർക്കനുദിച്ചുയർന്നു.
താരകം കാണാതെ അലഞ്ഞവനേറേ...
നിരാശയോടവൻ  മടങ്ങി.

ഏറെ ക്ഷമയുള്ള ക്ഷോണി തൻ മാറിൽ....
കൂന്താലി കൊണ്ടവൻ മർദ്ദിച്ചു നിധിക്കായ്...
ഏറെ പണിപ്പെട്ട് ആഴത്തിൽ വെട്ടിയ കുഴികളിൽ...
വെള്ളവും, പാറയും  മാത്രം ലഭിച്ചു....
വിത്തം ലഭിപ്പാനായ് നിധി തോണ്ടിയ...
കുഴിയെല്ലാം വൃഥാവിലായി.

സുന്ദരിയാം നാരിയെ മോഹിച്ചവനേറേ.. 
ലഭിച്ചില്ലവൾ സ്നേഹമവനൊരിക്കലും...
സുന്ദര യുവ കോമളനായി ഭവിച്ചിട്ടും..
നാരി തിരിഞ്ഞ് നടന്നു.

മോഹിപ്പതെല്ലാം ലഭിക്കില്ല മാനുഷാ...
എങ്കിലും  നിൻ അദ്ധ്വാനം കേമം...
ആയിരം പൊന്ന് മോഹിച്ച നിനക്കായ്...
ലഭിക്കും നിനക്കൊരു പൊന്ന്...
അതിമോഹിയായ് നിൻ മനം...
കണ്ടിട്ടോ സർവ്വേശ്വരൻ ....
ഏകിയത് നിനക്കായ് വ്യാമോഹം. 


Abk Mandayi Kdr

Create your badge