Tuesday, February 7, 2012

ചില കുടുംബജീവിത വൈരുദ്ധ്യങ്ങൾ - ലേഖനം

ഞാനീ കുറിപ്പെഴുതുമ്പോൾ ഫെമിനിസ്റ്റുകളായ സ്ത്രീ രത്നങ്ങൾ എന്നെ മുഴുവനോടെ പിടിച്ച് വിഴുങ്ങരുതെന്ന് ജാമ്യം സമർപ്പിക്കുന്നു.
    നമ്മുടെ നാട്ടിൽ ചിലയിടങ്ങളിലെങ്കിലും കണ്ട് വരുന്ന ഒരു പ്രവണതയാണു, പുരുഷനു മേൽ ആധിപത്യം സ്ഥാപിച്ച് കൊണ്ട് വീടിൻറേ പരമാധികാരം കുടുംബിനി ഏറ്റെടുക്കുകയും, പുരുഷനെ തൻറെ വളർത്ത് നായയുടെ സ്ഥാനം പോലും കൽപ്പിക്കാതെ ഉഴുന്നാട്ടുന്ന, യന്ത്രവും, കുട്ടികളെ നോക്കി കുടുംബത്തിരിക്കുന്ന ചില ഭർത്താക്കന്മാരെ കാണാം.
   ഒരു സ്ത്രീയുടെ അഴക്, അല്ലെങ്കിൽ പ്രൌഢ്യത എന്നും നല്ല കുടുംബിനിയായും, ഭർത്താവിനു താങ്ങായും, അയാളോട് ഒട്ടി നിന്ന് പരസ്പരം സഹകരണത്തോടെ കുടുംബം നയിക്കുകയെന്നതാണു യഥാർത്ഥമായ കേരളീയ സംസ്ക്കാരം. പകരം, ഭർത്താവു വീട്ടിൽ ചടഞ്ഞിരിക്കുകയും, ഭാര്യ സ്വയം ഡ്രൈവ് ചെയ്ത് ക്ലബ്ബിൽ പോകുമ്പോൾ കൂടെ കൂട്ടുന്നത് വളർത്ത് നായയെ എന്നത് ഒരു ഭർത്താവിനേൽക്കുന്ന ഏറ്റവും വലിയ പ്രഹരമാണു, എന്നിട്ടും ഇതെല്ലാം ചില ഭർത്താക്കന്മാർ സഹിച്ച് കൊണ്ട് കഴിയുന്നതെന്ത് കൊണ്ടാണെന്ന് പലപ്പോഴും മനസ്സിലാകുന്നില്ല.
     ഇത് പറയുന്നെന്ന് കരുതി, ഭർത്താവെന്നാൽ, ഭാര്യ കുടുംബത്തെ സകല ജോലികളും ചെയ്ത് ഭർത്താവിൻറെ അടിമയായി ജീവിക്കണമെന്നല്ല, മറിച്ച് സമൂഹത്തിൽ സ്ത്രീകൾക്ക് ചില നല്ല സ്ഥാനമാനങ്ങൾ വകവെച്ച് കൊണ്ടും, അവളെ ബഹുമാനിച്ചുകൊണ്ടും, അവൾക്ക് വേണ്ട ലാളനകൾ, കുടുംബത്തിലെ കുട്ടികളെ നന്നായി വളർത്താനും, അവരെ വേണ്ട അദ്ധ്യാപനങ്ങൾ നൽകി നല്ല പൌരന്മാരാക്കാനും എന്ത് കൊണ്ടും ഒരു അമ്മക്ക് കഴിയുന്നത്ര ഒരു അച്ഛനു കഴിഞ്ഞെന്ന് വരില്ല. അത് കൊണ്ടാണു ഭർത്താവിനു പുറമേയുള്ള കാര്യങ്ങൾക്കധികാരവും, ഭാര്യക്ക് വീട്ടിനകത്തെ അഭ്യന്തര ഭരണപഥവും നൽകി പഴമക്കാർ അവരെ വാഴിച്ചത്. അതിനു പകരം പുരുഷനെ തൻറെ കാൽ കീഴിൽ ആക്കി ഭരണം നടത്തുകയും, സ്വന്തം ഭർത്താവിനെ അന്യരുടേയും, സ്വന്തം മക്കളുടെ മുൻപിലും വെറും പാഴ് വസ്തുവായി ചിത്രീകരിക്കുന്നത് ഒരിക്കലും ഒരു നല്ല കുടുംബത്തിനു യോജിച്ചതല്ല.
    തീർച്ചയായും നല്ലൊരു കുടുംബം എന്നാൽ, കുടുംബവിഷയങ്ങൾ പരസ്പര ധാരണയോടെ ചർച്ച ചെയ്യുകയും പുരുഷൻ ചെയ്യേണ്ടത് പുരുഷനും, സ്ത്രീ ചെയ്യേണ്ടത് സ്ത്രീയും ചെയ്യുമ്പോഴെ അത് പൂർണ്ണമായ ഒരു കുടുംബമാകുകയുള്ളു.
    സ്ത്രീ ഭരണത്തിനു ഹേതുവാകുന്ന പ്രധാന കാരണം ഒന്നുകിൽ ഭർത്താവിനു ജോലി കാണില്ല, ഇല്ലെങ്കിൽ ഭർത്താവ് ചെയ്യേണ്ട പലകാര്യങ്ങളും കാര്യപ്രാപ്തിയോടെ ചെയ്യാൻ ഭർത്താവ് സന്നദ്ധമാകാതിരിക്കുകയോ , ഇല്ലെങ്കിൽ അതിനുള്ള കഴിവു കാണിക്കാതിരിക്കുകയൊ ചെയ്യുമ്പോഴാണു അവർ ഭാര്യക്ക് മുൻപിൽ വെറും പോഴനാകുന്നത്. പുരുഷനു സ്ത്രൈണത ഒരിക്കലും യോജിച്ചതല്ല, മറിച്ച് പൌരുഷം നിർബ്ബന്ധവുമാണു. ഇത് നഷ്ടപ്പെട്ടാൽ പിന്നെ, അവർ പെണ്ണന്മാരായി ജീവിതം തള്ളി നീക്കേണ്ടതായി വരും.
    ഭർത്താക്കന്മാരെ ഭരിക്കുന്ന സ്ത്രീകളെ ചില സമയങ്ങളിൽ നിലക്ക് നിർത്താൻ ഒരു പക്ഷേ ഒരു അടിയുടെ കാര്യം മാത്രമേ കാണു, എന്നാൽ, അതിനുള്ള ധൈര്യവും ഈ പുരുഷനു ഉണ്ടാകില്ലെന്നതാണു സത്യം.
   ചില പുരുഷന്മാർ സമൂഹത്തിൽ വലിയ സ്ഥാനമുള്ളവരായിരിക്കും എന്നാൽ, വീട്ടിൽ വന്നാൽ പൂച്ചക്ക് മുൻപിലെ എലിക്ക് സമമാകും അതിനു മറ്റു ചില കാരണങ്ങൾ ഉണ്ട്, ഭാര്യക്ക് അറിയാവുന്ന ചില വൻ തെറ്റുകൾ ഇയാൾ ചെയ്തിരിക്കാം, അതിനെ ന്യായീകരിക്കാൻ കഴിയാത്ത വിധം ഇയാൾ നിശ്ബ്ദനായിരിക്കും ഈ സന്ദർഭങ്ങളിലും ഭാര്യ ഇയാളെ ഭരിക്കുമ്പോൾ ഈ വ്യക്തി സഹിക്കേണ്ടി വരും.
    മറ്റൊരു സ്ത്രീകൂട്ടമുണ്ട് പുറത്ത് ഏത് പുരുഷനോടും വളരെ ബഹുമാനത്തോടെ പെരുമാരുകയും വീട്ടിലെത്തിയാൽ തനിഗുണം കാണിക്കുന്നവരും കാണും.
     ഇനിയും ചില സ്ത്രീവർഗ്ഗങ്ങളുണ്ട് അത് കാണപ്പെടുന്നത് പുതുതലമുറകളിലെ ചില വനിതകളിലാണു, അല്പം വിദ്യാഭ്യാസം ലഭിച്ചാലുടനെ എല്ലാമായി എന്ന മിഥ്യാധാരണയാൽ പുരുഷന്മാരെ ഒരാളേയും അംഗീകരിക്കാൻ തയ്യാറാകാത്ത ചിലർ അത്തരക്കാർക്ക് പുരുഷൻ എന്ത് പറഞ്ഞാലും അതിനെ പ്രതിരോധിക്കുകയും അതിനെ എതിർത്ത് കൊണ്ട് സ്ത്രീകൾക്ക് മാത്രം സപ്പോർട്ട് ചെയ്യുന്നവർ അതോടൊപ്പം വനിതകൾ എന്ത് തെറ്റ് ചെയ്താലും അവർ അതിനെ വളച്ചൊടിച്ച് ന്യായങ്ങൾ നിരത്തുകയും ചെയ്യുന്നു. ഇത്തരം സ്ത്രീകളാണു കുടുംബജീവിതം ആരംഭിക്കുന്നതോടെ പുരുഷനെ അടിമയാക്കുന്നതും അതിനു വഴങ്ങാത്ത പുരുഷന്മാർ വിവാഹമോചനം നടത്തുന്നതും.
    സത്യത്തിൽ നല്ല കുടുംബമാകാൻ പുരുഷമേധാവിത്വവും വേണ്ട സ്ത്രീ മേധാവിത്വവും വേണ്ട പകരം, പുരുഷനും സ്ത്രീക്കും പ്രകൃതിയാൽ നൽകിയ പരിമിതികൾ മനസ്സിലാക്കി പരസ്പരധാരണയോടെ ജീവിച്ചാൽ കുടുംബം സ്വർഗ്ഗമാക്കാം.












Abk Mandayi Kdr

Create your badge

2 comments:

ആത്മരതി said...

vaayichhu ,ellavarum alla kurachchaalkaar inganayokke aayirikkum...

Pheonix said...

ഭര്‍ത്താവ് വെറും ഒരു ക്ണാപ്പനാവുന്ന കാഴ്ച നമ്മുടെ ചുറ്റുപാടിലും എത്ര വേണമെങ്കിലുമുണ്ട്. എന്റെ രണ്ട് അമ്മാവന്മാരും ഉദാഹരണം. ഇവര്‍ രണ്ടുപേരും ഗള്‍ഫില്‍ പോയി കഷ്ടപ്പെട്ട് അയച്ച പൈസ കൊണ്ട് നാട്ടില്‍ അമ്മായിയപ്പനെകൊണ്ട് ഭൂമി വാങ്ങിച്ചപ്പോള്‍ എല്ലാം തങ്ങളുടെ മക്കളുടെ പേരില്‍. കഷ്ടപ്പെട്ട് പൈസയുണ്ടാക്കിയവര്‍ വാ പൊളിച്ചു. സ്വന്തം പേരില്‍ ഒരു തരി മണ്ണുപോലുമില്ലാതെ ഇന്നും അമ്മായിയപ്പന്റെ കീഴില്‍ അവര്‍ സസുഖം വാഴുന്നു. എല്ലാം സ്വന്തം മക്കളെ കരുതി.