Saturday, January 14, 2012

ഒരുമയോടെ കാകന്മാർ - ലേഖനം

നമ്മുടെ നാട്ടിൽ ഏറ്റവും അധികം കാണപ്പെടുന്ന ഒരു പക്ഷി വർഗ്ഗമാണു കാക്കകൾ, നമ്മിൽ പലരും അവയെ വൃത്തില്ലാത്ത പക്ഷികളെന്ന് ആക്ഷേപിക്കുകയും, അവയെ വെറുക്കുന്നവരും ഉണ്ട്. എന്നാൽ, എല്ലാ അഴുക്കുകളും ഭക്ഷിക്കുന്ന ഈ പാവം പക്ഷികൾ നമ്മുക്കും, നമ്മുടെ നാടിനും നൽകുന്നത് രോഗങ്ങളിൽ നിന്ന് രക്ഷയും, മലിനമായി കിടക്കുന്ന നാടിനെ നഗരസഭയേക്കാളും നന്നായി സം രക്ഷിക്കുകയും ചെയ്യുന്നെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. കാരണം, നാം പലരും അശ്രദ്ധയോടെ വലിച്ചെറിയുന്ന മാലിന്യങ്ങൾ ഈ പക്ഷികൾ അവയുടെ ആഹാരമാക്കുമ്പോൾ, ഈ മാലിന്യങ്ങൾ അഴുകി നാടിനേയും, മനുഷ്യനേയും നശിപ്പിക്കുന്ന അണുക്കലിൽ നിന്ന് രക്ഷിക്കുന്നു. നമ്മുടെ നഗര സഭകളും, പഞ്ചായത്തുകളും അഴുക്കുകൾ നിർമ്മാർജ്ജനം ചെയ്യാൻ പാടു പെടുമ്പോൾ ഒരളവോളം അതിനെ ഭക്ഷണമാക്കുന്ന ഈ കാകന്മാരെ നാം എന്തിനു വെറുപ്പോടെ കാണണം.
     തന്നേയുമല്ലേ ഈ കാകന്മാരെ അല്പം നിരീക്ഷണ വിധേയമാക്കിയാൽ നമ്മുക്ക് തന്നെ പാഠമാകുന്ന ഒരുപാട് കാര്യങ്ങൾ കാണാൻ കഴിയും, ഒരിടത്ത് അല്പം ഭക്ഷണം കണ്ടാൽ കാക്കകൾ സ്വയം അത് ഭക്ഷിച്ച് വയർ നിറക്കുന്നതിനു പകരം, സഹജീവികളായ മറ്റു കാക്കകളേയും ഒരു പ്രത്യേക ശബ്ദം നൽകി ക്ഷണിച്ച് വരുത്തുന്നു, അവർ ഭക്ഷിച്ചു തുടങ്ങിയാലേ ആദ്യം വന്ന കാക്ക ഭക്ഷണം ആരംഭിക്കുകയുള്ളു.
   മറ്റൊന്നു, സഹകരണ കാര്യത്തിലും ഇവകൾ നമ്മുക്ക് മാതൃകയാകുന്നു, കൂട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ പെൺപക്ഷിയോ ആൺ പക്ഷിയോ ഏതെങ്കിലുമൊന്ന് ആഹാരം തേടി പുറത്ത് പോകുമ്പോൾ ഇണപക്ഷി കൂട്ടിൽ കുഞ്ഞുങ്ങൾക്ക് സം രക്ഷണം നൽകും, ഇണ പക്ഷി കുഞ്ഞുങ്ങൾക്ക് ഭക്ഷണവുമായി തിരിച്ചെത്തിയാലെ മറ്റേ പക്ഷി ഭക്ഷണത്തിനായി പോകുകയുള്ളു. ഇതെയെല്ലാം ആയിട്ടും വിരുതന്മാരായ കുയിലുകൾ ഇവയെ പറ്റിച്ച് അവരുടെ കൂടുകളിൽ മുട്ടയിടുകയും, കാക്കളെ കൊണ്ട് തന്നെ അടയിരുത്തി കുഞ്ഞുങ്ങളെ വിരിയിക്കുകയും ചെയ്യുന്നു.
    കാക്കകളുടെ മറ്റൊരു പ്രത്യേകത, കൂടണയാൻ ആകുമ്പോൾ എത്ര ഭക്ഷണം ഉണ്ടെങ്കിലും അവയെല്ലാം വേണ്ടെന്ന് വെച്ച് അവരവരുടെ കൂട് തേടി പറക്കുന്നത് കാണാം, ഒരിക്കലും ഒരു കാക്ക തൻറെ കൂടെല്ലാത്ത മറ്റൊരു കാക്കയുടെ കൂട്ടിൽ മാറി ചേക്കേറാറില്ലെന്നതും അവയുടെ പ്രത്യേകത തന്നെയാണു.
    എത്രയൊക്കെ നാം കാക്കകളെ വെറുപ്പോടെ കണ്ടാലും പിതൃബലിയർപ്പിക്കുന്ന ഹൈന്ദവ സമൂഹം ഈ കാക്കകളെ കണ്ടില്ലെങ്കിൽ വേവലാതി പെടുന്നത് നിത്യ കാഴ്ചയാണു.
   ഒരുമയുടെ കാര്യത്തിൽ എത്ര മാതൃകാ പരമാണീ പക്ഷികളെന്ന് ഒരു കാക്കയുടെ അപകട മരണമോ സ്വാഭവിക മരണമോ സംഭവിച്ചാൽ, അല്ലെങ്കിൽ മനുഷ്യർ തന്നെ കാക്ക കുഞ്ഞുങ്ങളെ പിടിക്കുകയോ, കൊല്ലുകയോ ചെയ്താൽ അപ്പോൾ കാണാം കാക്കകളുടെ കൂട്ടായ്മ ശത്രുക്കളെ കൂട്ടമായി വന്ന് ഇവകൾ ആക്രമിക്കുകയും പരമാവധി കാക്ക കൂട്ടങ്ങളെ വിളിച്ച് വരുത്തുകയും പൂർവ്വാധികം ശക്തിയോടെ ശത്രുക്കളെ നേരിടുന്നതും നിത്യ കാഴ്ചയാണു.
   ഇത്രയെല്ലാം മാതൃകാ പരമായി ജീവിക്കുന്ന ഈ കാക വർഗ്ഗത്തെ നാം എന്തിനു വെറുക്കണം.?











Abk Mandayi Kdr

Create your badge

Wednesday, January 11, 2012

മോബൈൽ ഉപയോഗിക്കുന്നവർക്കൊരു മുന്നറിയിപ്പ് - ലേഖനം

കുറേനേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ചെവി ചൂടാകുന്നതുപോലുണ്ടോ? തലയ്ക്കകത്ത് ഒരു പെരുപ്പ് പോലെ? സൂക്ഷിക്കുക; മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ മാനസിക പിരിമുറുക്കം, തലവേദന, ഓര്‍മക്കുറവ്, കേള്‍വിക്കുറവ്, ക്യാന്‍സര്‍ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന് ഗവേഷണപഠനങ്ങള്‍ വെളിപ്പെടുത്തുന്നു,

ഭയപ്പെടുത്തുന്ന ഗവേഷണഫലങ്ങൾ

 പ്രമുഖ ന്യൂറോ സര്‍ജനും കാന്‍സര്‍ ചികില്‍സരംഗത്തെ അതികായനുമായ ഡോ. വിനി ഖുറാന തലച്ചോറില്‍ അര്‍ബുദം (ബ്രെയിന്‍ ട്യൂമര്‍) ബാധിക്കുന്നതിന് മൊബൈല്‍ ഫോണ്‍ കാരണമാകുമെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ തറപ്പിച്ചു പറയുന്നു. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തലച്ചോറില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് 11 വ്യത്യസ്ത പഠനങ്ങളെ അടിസ്ഥാനമാക്കി സ്വീഡനിലെ ഒര്‍ബേറോ സര്‍വകലാശാലയിലെ പ്രൊഫ. കെജല്‍ മില്‍ഡും പറയുന്നു.
മൊബൈല്‍ ഫോണുകള്‍ എങ്ങനെയൊക്കെ ദോഷകരമായി ബാധിക്കാം എന്നതിനെപ്പറ്റി ഇപ്പോഴും ശാസ്ത്രലോകത്തിന് വ്യക്തതയില്ല. ഒരു ദശാബ്ദക്കാലം കൂടി വേണ്ടിവരും ശരിയായ നിഗമനങ്ങളിലെത്താന്‍. എന്നാല്‍ പൊതുവില്‍ എല്ലാ പഠനങ്ങളും ഗവേഷണങ്ങളും പറയുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കണമെന്നു തന്നെയാണ്.

പഠനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍
മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത സാധാരണയേക്കാള്‍ 2.4 ഇരട്ടി കൂടുതലാണ്.
  ഗര്‍ഭിണികളായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരുടെ കുട്ടികള്‍ക്ക് പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 54 ശതമാനം അധികം.

മൊബൈല്‍ ഫോണില്‍ കാന്തിക പ്രസരണമുണ്ട്. അത് ജീവകോശങ്ങളെ അപായപ്പെടുത്തും.

ജനനേന്ദ്രിയങ്ങളുടെ സമീപം ഫോണ്‍ വയ്ക്കുന്നത് ബീജോത്പാദനത്തെ ബാധിക്കും. അവരിലെ ബീജങ്ങളുടെ എണ്ണം 30 ശതമാനം വരെ കുറയും. ഇത് വന്ധ്യതയ്ക്കുവരെ കാരണമായേക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മൊബൈല്‍ ഫോണ്‍ ഉപയോഗം നാലു മിനിറ്റിലധികം നീളരുത്.

കൂടുതല്‍ നേരം ആവശ്യമാവുമ്പോള്‍ ഹെഡ്‌സെറ്റോ ലൗഡ് സ്പീക്കറോ ഉപയോഗിക്കുക.
ഗര്‍ഭിണികള്‍ അത്യാവശ്യത്തിന് മാത്രം മൊബൈല്‍ ഫോണിനെ ആശ്രയിക്കുക. വയറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്ന വിധത്തില്‍ ഫോണ്‍ ഉപയോഗിക്കുകയോ വയ്ക്കുകയോ ചെയ്യരുത്.

പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫോണ്‍ നല്‍കരുത്.

അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ ചെവിയിലേക്ക് മൊബൈല്‍ ഫോണ്‍ ചേര്‍ത്തുവയ്ക്കരുത്. കുട്ടികളുടെ തലയോട്ടി വളരെ നേര്‍ത്തതാണ്. തലച്ചോറില്‍ റേഡിയേഷനുകള്‍ ഏല്‍ക്കാം.

സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് കുറഞ്ഞ ഫോണ്‍ വാങ്ങുക.

ഫോണ്‍ പ്രത്യേക പൗച്ചുകളില്‍ ഇട്ട് കൈയില്‍ തന്നെ സൂക്ഷിക്കുക.

സംസാരം തുടങ്ങാവുന്ന അവസ്ഥയില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ ചെവിയുടെ അടുത്തേക്കു കൊണ്ടുപോകാവൂ. റിങ്ങ് ചെയ്യുന്ന/ കണക്റ്റു ചെയ്യുമ്പോഴാണ്് ഏറ്റവുമധികം റേഡിയേഷന്‍ വരുന്നത്.

വായുസഞ്ചാരമില്ലാത്തതും ഇടുങ്ങിയതുമായ സ്ഥലങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക.

ഉറങ്ങുമ്പോള്‍ തലയണയ്ക്ക് സമീപത്ത് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് ഒരു പൊതുപ്രവണതയാണ്. ഇത് നിര്‍ബന്ധമായും ഒഴിവാക്കണം. റേഡിയേഷനുകള്‍ തലച്ചോറിനെ ബാധിച്ചേക്കാം.

ലേസര്‍, റേഡിയേഷന്‍, കീമോ തുടങ്ങിയ തെറാപ്പികള്‍ നടത്തിയവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണം.

പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ മൊബൈല്‍ അതുമായി ബന്ധമുള്ള രീതിയില്‍ സൂക്ഷിക്കരുത്.  

ഇടിവെട്ടും മിന്നലുമുള്ളപ്പോള്‍ പുറത്തിറങ്ങി ഫോണ്‍ ഉപയോഗിക്കരുത്. വൈദ്യുതാഘാതം ഏല്‍ക്കാനുള്ള സാധ്യത ഈ സമയത്ത് കൂടുതലാണ്.










Abk Mandayi Kdr

Create your badge